ഞാൻ പാവപെട്ട ആളാണെങ്കിലും പതിനായിരം രൂപയ്ക്ക് ശരീരം വിൽക്കില്ല, വാട്സാപ്പ് ചാറ്റിൽ അങ്കിത

ഹരിദ്വാർ. ഉത്തരാഖണ്ഡില്‍ ഏറെ കോളിളക്കം സൃഷ്ചിച്ച റിസപ്ഷനിസ്റ്റായ യുവതി കൊല്ലപ്പെട്ട കേസിൽ പെൺകുട്ടിയുടെ വാട്സ് ആപ്പ് ചാറ്റുകളും സുഹൃത്തുക്കളുടെ മൊഴികളും നിർണായകമായി. അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിലാണ് സുഹൃത്തുക്കൾ നൽകിയ മൊഴികളും വാട്സാ പ്പ് ചാറ്റുകളും സുപ്രധാന തെളിവുകളായി മാറിയത്. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസ് വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തും. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും എന്നും അന്വേഷണ ഉദ്യോഗസ്ഥയായ ഡിഐജി പി ആര്‍ ദേവി പറഞ്ഞു.

അങ്കിതയെ കാണാതായ സെപ്റ്റംബർ 18-ാം തീയതി ഇവർ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ ഫോണിൽ വിളിച്ചിരുന്നതായാണ് റിപ്പോർട്ട്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് അങ്കിത റിസോർട്ടിലെ ഷെഫ് ആയ മന്വീർ സിങ് ചൗഹാനെ വിളിച്ചിരിക്കുന്നത്. റിസോർട്ടിൽ നിന്ന് തന്റെ ബാഗ് എത്തിക്കണമെന്നായിരുന്നു അങ്കിത ഷെഫിനോട് ആവശ്യപ്പെട്ടത്. എന്നാൽ ബാഗുമായി മറ്റൊരു ജീവനക്കാരൻ പോയെങ്കിലും അങ്കിതയെ കണ്ടില്ലെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

സംഭവ ദിവസം അങ്കിത ഭണ്ഡാരി, കേസിലെ ഒന്നാംപ്രതിയും റിസോര്ട്ട് ഉടമയുമായ പുൽകിത് ആര്യ, മറ്റുപ്രതികളായ റിസോർട്ട് മാനേജർ സൗരഭ് രഭ് ഭാസ്കർ , പുൽകിത് ഗുപ്ത എന്നിവർക്കൊപ്പം ഋഷികേശിലേക്ക് പോയിരുന്നു. ഇവിടെനിന്ന് തിരികെ റിസോര്ട്ടിലേക്ക് വരുന്നതിനിടെ ചില്ല റോഡിൽ വെച്ച് മൂന്ന് യുവാക്കളും മദ്യപിക്കാനായി വാഹനം നിർത്തി. പിന്നീട് അങ്കിത ഇവർക്ക് വേണ്ടി അവിടെ കാത്തിരുന്നു. ഇതിനിടെയാണ് പ്രതികളും യുവതിയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരിക്കുന്നത്.

റിസോർട്ടിൽ എത്തുന്ന അതിഥികളുമായി കിടക്ക പങ്കിടാൻ പ്രതികൾ അങ്കിതയെ നിര്ബന്ധിച്ചിരുന്നു. എന്നാൽ യുവതി ഇതിനെ എതിർത്തു. സംഭവദിവസവും ഇതേച്ചൊല്ലിയാണ് പ്രതികളുമായി അങ്കിത വഴക്കുണ്ടാവുന്നത്. റിസോര്ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളിൽ യുവതി മറ്റുപ്രതികളെ കുറ്റപ്പെടുത്തി. ഇത് തുടർന്ന് വഴക്കിൽ കലാശിച്ചെന്നും പ്രതികൾ യുവതിയെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറഞ്ഞിരിക്കുന്നത്.

അങ്കിതയുടെ കൊലയുമായി ബന്ധപ്പെട്ട് ചില വാട്സാപ്പ് ചാറ്റുകളും പോലീസ് കണ്ടെടുത്തു. ഉറ്റസുഹൃത്തിന് അങ്കിത അയച്ചതും കണ്ടെടുത്തതുമായി വാട്സാപ്പ് സന്ദേശങ്ങളാണ് അന്വേഷണത്തിൽ ഇപ്പോൾ നിർണായക മായിരിക്കുന്നത്. റിസോർട്ട് ഉടമകൾ തന്നെ വേശ്യാവൃത്തിക്കായി നിര്ബന്ധിക്കുന്നതിനെ കുറിച്ച് ഈ ചാറ്റുകളിൽ സൂചനകൾ ഉണ്ട്. റിസോർട്ട് ഉടമയും മാനേജർമാരും അതിഥികൾക്ക് അങ്കിത പ്രത്യേക സേവനം നൽകണമെന്ന് ആവശ്യപ്പെട്ടു സമ്മർദ്ദം ചെലുത്തുന്നു എന്നാണു അങ്കിതയുടെ വെളിപ്പെടുത്തൽ. ഞാൻ പാവപെട്ട ആളാണെങ്കിലും പതിനായിരം രൂപയ്ക്ക് ശരീരം വിൽക്കില്ലെന്നും സുഹൃത്തിന് അയച്ച വാട്സാപ്പ് ചാറ്റിൽ അങ്കിത പറഞ്ഞിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തിനു ഈ ചാറ്റുകൾ നിർണായക തെളിവുകളായി മാറിയിരിക്കുകയാണ്.

പ്രതികൾ അങ്കിതയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു എന്ന കാര്യം തെളിയിക്കുന്നതാണ് വാട്സാപ് സന്ദേശങ്ങൾ. റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരിക്കെ അനുഭവിച്ച ദുരിതങ്ങൾ സംബന്ധിച്ചും അങ്കിത സുഹൃത്തിനയച്ച സന്ദേശങ്ങളിൽ പറയുന്നുണ്ട്. റിസോർട്ടിലെത്തുന്ന വിവിഐപികൾക്കായി പ്രത്യേക സേവനം നൽകണമെന്ന് തന്നെ നിർബന്ധിച്ചുവെന്ന് അങ്കിത മെസേജിൽ പറഞ്ഞിട്ടുണ്ട്. 10000 രൂപ അധികം നൽകുന്ന അതിഥികൾക്കാണ് ഇങ്ങനെ സേവനം നൽകേണ്ടതെന്നും റിസോർട്ട് ഉടമയായ പുൾകിത് ആര്യയും കൂട്ടാളികളും പറഞ്ഞതായും സന്ദേശങ്ങളിൽ വ്യക്തമാണ്. വാട്സാപ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അങ്കിതയെ ദുരൂഹസാഹചര്യത്തില് കാണാതായത് സെപ്റ്റംബർ18-ാം തീയതി മുതലാണ്. പിന്നീട് പോലീസ് കേസെടുത്ത് അന്വേഷം ആരംഭിക്കുകയും കഴിഞ്ഞദിവസം ചില്ല പവർ ഹൌസിനടുത്ത കനാലിൽ നിന്ന് അങ്കിതയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ റിസോർട്ട് ഉടമയായ പുൽകിത് ആര്യയെയും മറ്റു രണ്ടുജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഉത്തരാഖണ്ഡിലെ ബി.ജെ.പി. നേതാവായ വിനോദ് ആര്യയുടെ മകനാണ് പുൽകിത് ആര്യ. കൊലക്കേസിൽ പുൽകിതിനെ അറസ്റ്റ് ചെയ്തതോടെ വിനോദ് ആര്യയെയും മറ്റൊരു മകന് അങ്കിത് ആര്യയെയും ബി.ജെ.പി.യിൽ നിന്ന് പുറത്താക്കുകയായിരുന്നു.

സംസ്ഥാന സർക്കാരിൽ വഹിച്ചിരുന്ന കാബിനറ്റ് പദവിയിൽ നിന്നും വിനോദ് ആര്യയെ നീക്കം ചെയ്തു. സംസ്ഥാന ഒ.ബി.സി കമ്മിഷന്റെ വൈസ് പ്രസിഡന്റായിരുന്ന അങ്കിത് ആര്യയുടെ സ്ഥാനവും ഇതോടെ തെറിച്ചു.
അതിനിടെ, അങ്കിതയുടെ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. ഒപ്പം സംസ്ഥാന സർക്കാർ റിസോർട്ട് പൊളിച്ചത് തെളിവുകൾ നശിപ്പിക്കാനാണെന്ന ആരോപണവും കുടുംബം ഉന്നയിക്കുകയുണ്ടായി. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമുണ്ടാകാതെ അങ്കിതയുടെ സംസ്കാര ചടങ്ങുകൾ നടത്തില്ലെന്നാണ് കുടുംബം പറയുന്നത്.

റിസോർട്ടിനെ സംബന്ധിച്ച് സമഗ്രമായ അന്വഷണം പോലീസ് നടത്തുകയാണ്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ലഭിച്ചത്. അതേസമയം യഥാർത്ഥ മരണ കാരണം അറിയാതെ മൃതദേഹം സംസ്കരിക്കില്ലെന്ന എന്ന് അങ്കിതയുടെ കുടുംബം വ്യക്തമാക്കി,