മൂന്നാംനിലയിൽനിന്ന് താഴെ വീണ് പെൺകുട്ടി മരിച്ചു, നാലുവയസ്സുകാരി പരിക്കുകളോടെ ആശുപത്രിയിൽ

മട്ടാഞ്ചേരി: ടെറസിൽ കളിക്കുന്നതിനിടെ മൂന്നാംനിലയിൽ നിന്ന് താഴേയ്ക്ക് വീണ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുന്നതിന് ഇടയിലായിരുന്നു അപകടം ഉണ്ടായത്. ചെറിയ കുട്ടി പെട്ടെന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീണു. വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ പരിക്കേറ്റ നാല് വയസ്സുകാരി ചികിത്സയിൽ തുടരുകയാണ്. അതേസമയം, ആലപ്പുഴ: കാറിൽ വന്നിറങ്ങിയതിനു പിന്നാലെ കാൽതെന്നി വണ്ടിക്ക് അടിയിലേക്ക് വീണ് ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. മുട്ടം വലിയകുഴി നെടുന്തറയിൽ ശ്രീലാൽ (50) ആണ് മരിച്ചത്.

ആലപ്പുള ചേപ്പാടാണ് ദാരുണ സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്ര കഴിഞ്ഞ് ശ്രീലാൽ കാറിൽ വീടിനു മുന്നിൽ വന്നിറങ്ങുകയായിരുന്നു. പുറത്തിറങ്ങി വാതിലടച്ച ഉടൻ ശ്രീലാൽ കാൽ വഴുതി കാറിനടിയിൽ വീഴുകയായിരുന്നു.

കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാർ മുന്നോട്ട് എടുക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.