യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് സംസാരിച്ചു; ആംആദ്മി പാര്‍ട്ടി നേതാവിന്റെ ദേഹത്ത് മഷിയൊഴിച്ചു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് സംസാരിക്കുന്നതിനിടെ ആംആദ്മി പാര്‍ട്ടി നേതാവിന്റെ ദേഹത്ത് മഷിയൊഴിച്ചു. അമേഠിയിലേയും റായ്ബറേലിയിലും സ്‌കൂളുകളിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തുന്നതിനിടെ ആംആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതിയുടെ ദേഹത്താണ് മഷിയൊഴിച്ചത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ വച്ചാണ് സംഭവം.

യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് പൊലീസിനോട് സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. മഷിയൊഴിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച റായ്ബറേലിയില്‍ എത്തിയ സോമനാഥ് ഭാരതി ജലസേചന വകുപ്പിന്റെ ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും സന്ദര്‍ശനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ അദ്ദേഹത്തെ പൊലീസ് തടയുകയായിരുന്നു.