ജ‍യലളിത ഗർഭിണിയായിട്ടേയില്ല

ജ‍യലളിത ഗർഭിണിയായിട്ടേയില്ല.ദൃശ്യങ്ങൾ കോടതിയിൽ.ജയലളിതയുടെ സ്വത്തുവകകൾ ലക്ഷ്യംവയ്ക്കുന്നു.

’ജ‍യലളിത അവരുടെ ജീവിതകാലത്തൊരിക്കലും ഗർഭിണിയായിട്ടില്ല’

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജ‍യലളിത അവരുടെ ജീവിതകാലത്തൊരിക്കലും ഗർഭിണിയായിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ കോടതിയിൽ . മദ്രാസ് ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. ജയലളിതയുടെ മകളാണെന്ന ബംഗളുരു സ്വദേശിനി അമൃതയുടെ വാദം തളളിയാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയിൽ സത്യവാങ്മൂലംസമർപ്പിച്ചത് .ജയലളിതയുടെ സ്വത്തുവകകൾ ലക്ഷ്യംവച്ചാണ് അമൃത കോടതിയെ സമീപിച്ചിരിക്കുന്നതെന്ന്
തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണൻ വാദിച്ചു. ജയലളിതയ്ക്കൊപ്പം ഒരു ചിത്രംപോലും എടുക്കാൻ പരാതിക്കാരിക്ക് കഴിയാതിരുന്നതും എന്തുകൊണ്ടാണെന്ന് അഡ്വക്കേറ്റ് ജനറൽ ചോദിച്ചു.ഇക്കാര്യം സാധൂകരിക്കാൻ‌ വീഡിയോ ക്ലിപ്പും സർക്കാർ കോടതിയിൽ സമർപ്പിച്ചു.

അമൃതയുടെ ജനനതീയതി 1980 ഓഗസ്റ്റിൽ ആണെന്ന് കോടതിയിൽ അവർ ബോധ്യപ്പെടുത്തിയിരുന്നു. 1980 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാദാന ചടങ്ങിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് സർക്കാർ കോടതിയിൽ നൽകിയത്. അമൃതയുടെ ജനനതീയതിക്കു ഏതാനും മാസം മുമ്പായിരുന്നു ഈ പരിപാടി നടന്നത്. പരിപാടിയിൽ പങ്കെടുത്ത ജയലളിതയുടെ ദൃശ്യങ്ങളിൽ അവർ ഗർഭിണിയായിരിക്കുന്നതിന്‍റെ ഒരു സൂചനപോലും ഇല്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. കേസിൽ വാദം കേൾക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റി.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/0PyULkv_nyg