മകന് ഉറക്കഗുളിക കൊടുത്തിട്ടു , കാമുകന്മാരെ വീട്ടില്‍ വിളിച്ച് വരുത്തുന്ന അമ്മ, അധ്യാപികയ്ക്ക് ഒപ്പം അന്വേഷിച്ച് എത്തിയപ്പോള്‍, കല മോഹന്‍ പറയുന്നു

വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പലപ്പോഴും അധ്യാപകര്‍ മനസിലാക്കാറുണ്ട്. അവരെ മനസിലാക്കി നേര്‍ വഴിക്ക് നയിക്കേണ്ടത് അധ്യാപകര്‍ തന്നെയാണ്. ഇത്തരത്തില്‍ ഒരു അധ്യാരപികയെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍. അദ്ധ്യാപകര്‍ പലപ്പോഴും സ്വന്തം തൊഴിലില്‍ നില്ക്കാന്‍ പ്രാപ്തര്‍ അല്ലാതെ ആകുന്നത് , വിജ്ഞാനവും വിവേക ശക്തിയും ഒന്നിച്ച് കൊണ്ട് പോകാന്‍ പറ്റാതെ വരുമ്പോള്‍ ആണെന്ന് തോന്നാറുണ്ട്. തൊഴിലിനോട് ഒരു അഭിരുചി വേണം.  എന്തെങ്കിലും മാറ്റങ്ങള്‍ ശിഷ്യരുടെ ജീവിതത്തില്‍ കൊണ്ട് വരാന്‍ ഗുരുവിനു ആകണം.   ഒരുപാട് ഗുരുക്കന്മാരെ കണ്ടു. കാണുന്നുണ്ട്. ചില ആത്മാക്കള്‍ മനസ്സില്‍ മരണം വരെ ഉണ്ടാകും. അതില്‍ ഒരാള്‍ ഇവരാണ്.- കല ഫേസ്ബുക്കില്‍ കുറിച്ചു.

കലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അദ്ധ്യാപകര്‍ പലപ്പോഴും സ്വന്തം തൊഴിലില്‍ നില്ക്കാന്‍ പ്രാപ്തര്‍ അല്ലാതെ ആകുന്നത് , വിജ്ഞാനവും വിവേക ശക്തിയും ഒന്നിച്ച് കൊണ്ട് പോകാന്‍ പറ്റാതെ വരുമ്പോള്‍ ആണെന്ന് തോന്നാറുണ്ട്. തൊഴിലിനോട് ഒരു അഭിരുചി വേണം. അത് ഏത് മേഖല ആയാലും.! കുട്ടികളെ പഠിപ്പിക്കുന്ന ആള്‍ക്ക് കൂടിയേ തീരു. എന്തെങ്കിലും മാറ്റങ്ങള്‍ ശിഷ്യരുടെ ജീവിതത്തില്‍ കൊണ്ട് വരാന്‍ ഗുരുവിനു ആകണം. ഓരോ ഘട്ടത്തിലും മാറ്റങ്ങള്‍ വ്യക്തിക്ക് അനിവാര്യം ആണ്. മാറ്റങ്ങളുടെ ഉള്ളടക്കവും ദിശയും നേരായ തരത്തില്‍ നിയന്ത്രിക്കാനുള്ള ചുമതലയില്‍ ഒരു പങ്കു അദ്ധ്യാപകരുടേതും ആണ്. ഒരുപാട് ഗുരുക്കന്മാരെ കണ്ടു. കാണുന്നുണ്ട്. ചില ആത്മാക്കള്‍ മനസ്സില്‍ മരണം വരെ ഉണ്ടാകും. അതില്‍ ഒരാള്‍ ഇവരാണ്..!

( ബേബി ചന്ദ്ര ) ബേബി ടീച്ചര്‍ ആ സ്‌കൂളിലെ ഏറ്റവും ‘കുറഞ്ഞ’ പ്രായം ഉള്ള ആളായിരുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍. പ്രായം കൊണ്ട് ഇളപ്പം എങ്കിലും നേരും നെറിയും അറിയാതെ നിലനില്‍ക്കുന്ന അദ്ധ്യാപകര്‍ക്ക് ഇടയില്‍ അവര്‍ മുതിര്‍ന്ന , ഒരുപാടു അനുഭവസമ്പത്തു ഉള്ള ഒരു വ്യക്തിയുടെ മേലങ്കി അണിയാറുണ്ടായിരുന്നു..പല സന്ദര്ഭങ്ങളിലും..! കുട്ടികളുടെ ഇടയ്ക്കു ഇറങ്ങി ചെന്ന് , അവരില്‍ ഒരാളായി പ്രവര്‍ത്തിക്കുക എന്നത് ചെറിയ കാര്യം അല്ല. ഞാന്‍ ആ സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ച ദിവസം മുതല്‍ , ഈ അദ്ധ്യാപികയെ ശ്രദ്ധിക്കാറുണ്ട്. സദാ പ്രസന്നത നിറഞ്ഞ മുഖം. മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ ഞെട്ടിപ്പികാനോ ആഗ്രഹിക്കാതെ സ്വന്തം വിശ്വാസങ്ങളില്‍ നിന്നാണ് തൊഴിലില്‍ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കുന്നത്. ഒരു പുണ്യം ആണ്..! വിവേചന ശക്തി , ജന്മനാ ഉള്ളതല്ലല്ലോ..അത് നേടി എടുക്കേണ്ടത് ആണ്.

ആദ്യം ,അവര്‍ എന്റെ അടുത്ത് ഒരു കുട്ടിയെ കൊണ്ട് വന്ന രംഗം എനിക്കിപ്പോഴും ഓര്‍മ്മ ഉണ്ട്. ക്ലാസ്സില്‍ തല കറങ്ങി വീണ ഒരു വിദ്യാര്‍ഥിനി. പട്ടിണി ആയിരുന്നു രണ്ടു ദിവസം ആയിട്ട് എന്നറിവ് എന്നെ വല്ലാതെ അമ്പരിപ്പിച്ചു. പ്ലസ് ടു കുട്ടികള്‍ക്ക് ഉച്ച കഞ്ഞി ഇല്ല..അന്ന്. ഇന്നത്തെ അവസ്ഥ അറിയില്ല, അഥവാ ഉണ്ടായാലും ഈ പ്രായം എത്തുമ്പോള്‍ അവര്‍ക്കൊരു ചമ്മലാണ്. മറ്റു കുട്ടികള്‍ ആഹാരം കൊണ്ട് വരുമ്പോള്‍ തനിക്കൊന്നുമില്ല..എന്ന് മറ്റുള്ളവര്‍ അറിയുന്നത്. വിശപ്പില്ല എന്ന് കള്ളം പറഞ്ഞു കഴിക്കാതെ ഇരിക്കും. തലകറങ്ങി ക്ലാസ്സില്‍ വീണപ്പോള്‍ മാത്രമാണ് ,അദ്ധ്യാപകര്‍ അവളുടെ വീടിന്റെ അവസ്ഥ അറിഞ്ഞത്…പിന്നെ അവര്‍ ഏറ്റെടുക്കുക ആയിരുന്നു. സഹപ്രവര്‍ത്തകരും ആ ഡിപ്പാര്‍ട്‌മെന്റില്‍ ഒരേ പോലെ ടീച്ചര്‍ ന്റെ ഒപ്പം നിന്നു. വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചോ എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രമേ അവര്‍ തങ്ങളുടെ ഭക്ഷണം തുറക്കൂ. പട്ടിണി കിടക്കുന്ന ഒരാളും ഇനി ഉണ്ടാകരുത് എന്നവര്‍ക്ക് നിര്‍ബന്ധം ആയി. കണ്ടു പഠിക്കേണ്ട ഒത്തു ഒരുമ ആയിരുന്നു. ഈ പറഞ്ഞ തട്ടമിട്ട കുട്ടി , ഇന്നിപ്പോള്‍ എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടുണ്ടാകും. ചിലപ്പോള്‍ നല്ല ഒരു ജോലി ഒക്കെ കിട്ടി സന്തോഷം ആയി കഴിയുക ആകും. അങ്ങനെ ആകാനേ വഴിയുള്ളു. അവള്‍ അത് അര്‍ഹിക്കുന്നതാണ്. പ്രഫഷണല്‍ കോളേജില്‍ , അഡ്മിഷന്‍ കിട്ടി…പക്ഷെ ചേരാന്‍ ആവുന്നില്ല..ടീച്ചര്‍ നു എന്ത് ചെയ്യാന്‍ ആകും എന്ന് കുട്ടിയുമായി വന്നു ചോദിച്ച ബേബി ടീച്ചര്‍. അവരുടെ കൂടെ നില്‍ക്കാനേ ആര്‍ക്കും ആകു. അതാണ് ആ ചോദ്യവും നില്‍പ്പും. എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ ലഭിച്ചിട്ട് ഒരിക്കല്‍ കൂടി ഞാന്‍ അവളെ കണ്ടിട്ടുണ്ട്. കൂടുതല്‍ സുന്ദരി ആയി..മിടുക്കി കുട്ടി ആയി. ബസ്സില്‍ സീറ്റ് ഇല്ലാതെ നിന്ന എനിക്ക് , ഇരിക്കാന്‍ സ്ഥലം തന്നിട്ട് , സ്റ്റോപ്പ് എത്തുന്ന വരെ വാതോരാതെ സംസാരിച്ചു. ആ കണ്ണുകളിലെ ഓജസ്സ്…അതിനു പകരം വെയ്ക്കാന്‍ ഒന്നുമില്ല ഈ ഭൂമിയില്‍ എന്ന് തോന്നി. ബേബി ടീച്ചര്‍ നോട് വല്ലാത്ത സ്‌നേഹം നിറഞ്ഞു.

അതേ പോലെ , അവരുടെ കൂടെ ഇറങ്ങി തിരിച്ച മറ്റൊരു ദിവസം..! ഒരു കാര്യമുണ്ട്..ഒന്നിങ്ങു വന്നേ എന്നും പറഞ്ഞു എന്നെ പുറത്തോട്ടു കൊണ്ട് പോകുന്നതിന്റെ ഇടയ്ക്കാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. നല്ല പഠിക്കുന്ന പയ്യനാണ്..’അമ്മ മാത്രമേ വീട്ടില്‍ ഉള്ളു..അച്ഛന്‍ ഗള്‍ഫില്‍ ആണ്. എന്താ കാര്യം എന്നറിയില്ല..ക്ലാസ്സില്‍ ഇടയ്ക്കു ഇടയ്ക്കു മുടക്കം ആണ്. ഈ ഇടയായിട്ട് ഒരു ഉറക്കം തൂങ്ങി ഇരുപ്പാണ്. ‘അമ്മ ഫോണ്‍ വിളിച്ചിട്ടു അധികം സംസാരിക്കാനും തയ്യാറല്ല. അവരില്‍ എന്തോ ചില പ്രശ്‌നങ്ങള്‍ ഉള്ള പോലെ. അങ്ങനെ ഞാനും ടീച്ചറും കൂടി അവന്റെ വീട്ടിലെത്തി. എത്തും മുന്‍പ് , അമ്മയെ ഒരിക്കല്‍ കൂടി വിളിച്ചു. എവിടെയാ നിങ്ങള്‍. വീട്ടില്‍ ടീച്ചറെ …മോന് പനി..വന് കഞ്ഞി കൊടുക്കുവാ. വീടിന്റെ ഗേറ്റില്‍ വെച്ചാണ് ഞങ്ങള്‍ ഇത് സംസാരിക്കുന്നത്. ആ വീടിന്റെ ചുറ്റും നടന്നു. ആരുമില്ല. അമ്മയുടെ നമ്പറില്‍ വീണ്ടും വിളിച്ച് , കതകു തുറക്കാന്‍ ആവശ്യപ്പെട്ടു. ഈര്‍ഷ്യയുടെ ശബ്ദത്തില്‍ , ഞാന്‍ ഒന്ന് പുറത്തു പോയി ..ദാ വരുന്നു എന്ന് പറഞ്ഞു. ഒരുമുറിയുടെ പുറത്തു , ചെന്ന് ജനാല വലിച്ച് തുറന്നു. അകത്തെ ഇരുട്ടില്‍ ശബ്ദം കേട്ടിട്ടാകാം , പതറി വേച്ചു വേച്ചു നടക്കുന്ന ആ പയ്യന്‍. പേര് വിളിച്ചപ്പോള്‍ , അവന്‍ തിരിച്ചറിഞ്ഞു. ടീച്ചര്‍ എന്ന് പറയുന്നുണ്ട്. ഓടി കിതച്ചു ‘അമ്മ എത്തും വരെ അര മണിക്കൂറില്‍ കൂടുതല്‍ ഞങ്ങള്‍ അവിടെ നിന്നു. ആ കുട്ടിയുടെ അവസ്ഥ. ‘അമ്മ എന്തോ മരുന്ന് കൊടുക്കും , സന്ധ്യ ആകുമ്പോള്‍ ! പിന്നെ അവന്‍ ഇങ്ങനെ ആണത്രേ. ഉറക്കം ആണ് എപ്പോഴും..ശക്തി മുഴുവന്‍ ചോര്‍ന്നു പോകും പോലെ ക്ഷീണം ആണ് ദേഹം. പ്രസന്നത മാത്രാ അത് വരെ ടീച്ചര്‍ ന്റെ മുഖത്തു ഞാന്‍ കണ്ടിട്ടുള്ളു. രോഷവും സങ്കടവും എല്ലാം കൂടി കലര്‍ന്ന് എന്തൊക്കെയോ അവര്‍ എന്നോട് പറഞ്ഞു. സമാധാനപ്പെടുത്തിയിട്ടു , അമ്മയെ ചോദ്യം ചെയ്തു..
മകന് ഉറക്കഗുളിക കൊടുത്തിട്ടു , കാമുകന്മാരെ വീട്ടില്‍ വിളിച്ച് വരുത്തുന്ന അമ്മയ്ക്ക് , കുറ്റബോധം ഉണ്ടാകില്ല. #

പക്ഷെ ഭയന്നു. ഭര്‍ത്താവ് അറിഞ്ഞാലുള്ള അവസ്ഥ ..പോലീസ് ഇല്‍ ഞങ്ങള്‍ പറയുമെന്ന ഭയം. ഓ..പോലീസില്‍ പറഞ്ഞാലും കേസ് കൊടുത്താലും എന്താകാന്‍. ടീച്ചര്‍ എനിക്ക് മുന്‍പുണ്ടായ കുറച്ചു കാര്യങ്ങള്‍ ചൂണ്ടി കാട്ടി , അത് വേണ്ട എന്ന് പറഞ്ഞു. ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥരും നല്ലതാണ്. പക്ഷെ ന്യൂന പക്ഷം ഏമാന്മാര്‍ , ഇത്തരം കേസില്‍ കുറുക്കന്മാരാണ്. പരാതി കൊടുക്കാനും സാക്ഷി പറയാനും മടിക്കുന്നതിന്റെ ചില അടിത്തട്ടിലെ ഭയങ്ങളില്‍ ഇങ്ങനെ ചിലതും പെടും. പീഡന കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. ആ ചോദ്യം ചെയ്യലുകള്‍ , സാക്ഷികള്‍ക്ക് , പരാതിക്കാരികള്‍ക്ക് ബലാത്സംഗത്തെ കാള്‍ ഭയമാണ്. അതുമല്ല..അന്ന് നിയമം ഒന്നും ഇത്ര ശക്തമായി നിലനില്‍ക്കുന്നില്ല. മീഡിയ സഹായം ചോദിക്കാനും ഒന്നും ആരെയും അറിയില്ല. അല്ലേലും പബ്ലിസിറ്റി അല്ലല്ലോ വേണ്ടത്,..!

ശെരി , നമ്മുക്ക് നോക്കാം..കേസ് കൊടുക്കേണ്ട എന്തായാലും അതോടെ , ‘അമ്മ ഒതുങ്ങി. മകന്‍ മുറയ്ക്ക് ക്ലാസ്സില്‍ വരാന്‍ തുടങ്ങി. പിന്നെ ഒരിക്കലും മുടങ്ങിയിട്ടുമില്ല. നല്ല മാര്‍ക്കോടെ അവന്‍ പാസായി. അതേ പോലെ എത്ര കേസുകള്‍..എണീറ്റ് വാ,..എന്നും പറഞ്ഞു എന്റെ കയ്യും പിടിച്ചു ഒരു യാത്ര ആണ്. nss ഇന്റെ charge ടീച്ചര്‍ നു ആയിരുന്നു. സഹപാഠിക്ക് ഒരു വീട്..എന്നൊരു പദ്ധതി. ടീച്ചര്‍ ന്റെ മാത്രം മനസ്സായിരുന്നു അതിന്റെ തുടക്കം. ഞാന്‍ ഉള്‍പ്പടെ ഉള്ളവര്‍ അതിന്റെ ഭാഗങ്ങള്‍ ആയി എന്ന് മാത്രം. തുണി കൊണ്ട് നാല് വശവും മറച്ച ഒരു ഷെഡ്. അവിടെ പ്രായ പൂര്‍ത്തി ആയ മകളും അച്ഛനും അമ്മയും. കുറച്ചു പേരെ സംഘടിപ്പിച്ചു അവിടെ ചെല്ലുമ്പോള്‍ പട്ടിണിയുടെ അങ്ങേ അറ്റത് , എഴുന്നേറ്റു നില്ക്കാന്‍ പോലും പറ്റാത്ത ആ മോളുടെ അവസ്ഥ. എനിക്കിപ്പോഴും ഓര്‍ക്കുമ്പോള്‍ ഭയമാണ്. ശുഷ്‌കിച്ച ആ ശരീരങ്ങള്‍ മനസ്സില്‍ അന്നുണ്ടാക്കിയ ഭയം..ഞെട്ടല്‍ . അവിടെ നിന്നും ഞങ്ങള്‍ തുടങ്ങി. ടീച്ചര്‍ പിന്നെ വിശ്രമിച്ചിട്ടില്ല. അവരുടെ കൂടെ കുട്ടികളും ഉണ്ട്. അവരുടെ ഉത്സാഹം , അത് കണ്ടു നിന്നാല്‍ വിശപ്പും ദാഹവും അറിയില്ല. കൂട്ടുകാരുടെ അധ്വാനത്തിന്റെ ഫലം ആയ വീട് ,അതവളുടെ ഭൂമിയോടുള്ള വിശ്വാസം ആണ് വളര്‍ത്തുക.

സമൂഹത്തില്‍ ജീവിക്കുമ്പോള്‍, സേവനം എന്നത് ഓരോരുത്തരുടെയും കടമ ആണെന്ന് ടീച്ചര്‍ മനസ്സിലാക്കി കൊടുത്തു. ആ ദിവസം. അവള്‍ ആ വീടിന്റെ ഉടമ ആയി കണ്ട ദിവസം. ഞാന്‍ ഓര്‍ത്തു , ഈ ടീച്ചര്‍ ഭൂമിയില്‍ ഒരുപാട് നാള് ജീവിക്കണം. ആയുരാരോഗ്യത്തോടെ.. ഇനിയും എത്ര പേരെ മുന്നോട്ടു കൊണ്ട് വരാന്‍ ഉണ്ട്. നേര്‍ വഴിക്കു നടത്താനുണ്ട്. ബേബി ചന്ദ്ര എന്ന വലിയ അദ്ധ്യാപിക . രൂപം കൊണ്ടും മനസ്സ് കൊണ്ടും. തിരക്കിനിടയില്‍ എത്ര മുഖങ്ങള്‍ മറന്നു പോയാലും. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഈ മുഖം എന്നുമുണ്ടാകും മനസ്സില്‍. എല്ലാ അദ്ധ്യാപകര്‍ക്കും ഇവരെ പോലെ ആകാന്‍ ആയിരുന്നു എങ്കില്‍..!.