കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം, പ്രിൻസിപ്പൽ ഷൈജുവിനും,എസ്എഫ്ഐ നേതാവ് വിശാഖിനും സസ്പെൻഷൻ

തിരുവനന്തപുരം. കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ പ്രിൻസിപ്പൽ ജി.ജെ ഷൈജുവിനെ സസ്പെൻഡ് ചെയ്ത് കോളേജ് മാനേജ്മെന്റ്. ഡോ. എൻ കെ നിഷാദാണ് പുതിയ പ്രിൻസിപ്പൽ. ഷൈജുവിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് സർവകലാശാല കോളജ് മാനേജ്മെന്റിന് കത്ത് നൽകിയിരുന്നു. പൊലീസ് കേസെടുത്തതിന്റെയും സര്‍വകലാശാല നിര്‍ദേശവും പരിഗണിച്ചാണ് മാനേജ്‌മെന്റ് നടപടി.

പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വകലാശാല മാനേജ്‌മെന്റിന് കത്ത് നല്‍കിയിരുന്നു. പ്രിന്‍സിപ്പലിനെതിരെ നടപടി എടുത്തില്ലെങ്കില്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുമെന്നും സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

ഇതിനിടെ കേസെടുത്തതിന് പിന്നാലെ ഷൈജു ഒളിവിൽ പോയി. കോളജിന്റെ പുതിയ പ്രിന്‍സിപ്പല്‍ ആയി ഡോ. എന്‍കെ നിഷാദിനെ നിയമിച്ചിട്ടുണ്ട്. ഷൈജുവിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐ കാട്ടാക്കട ഏരിയാ കമ്മിറ്റി മുന്‍ സെക്രട്ടറി വിശാഖ് ആണ് രണ്ടാം പ്രതി. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

അതേസമയം, കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ പ്രിൻസിപ്പൽ ജി.ജെ ഷൈജുവിനു പിന്നാലെ, എസ്എഫ്ഐ നേതാവ് വിശാഖിനും സസ്പെൻഷൻ. പുതുതായി ചുമതലയേറ്റെടുത്ത പ്രിൻസിപ്പൽ ഡോ. എൻ കെ നിഷാദാണ് നടപടിയെടുത്തത്. ഷൈജുവിനെ ഒന്നാം പ്രതിയാക്കി പൊലീസ് എടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ രണ്ടാം പ്രതിയാണ് വിശാഖ്. വിശാഖിന് സ്ഥാനമാനങ്ങൾ ലഭിക്കുന്നതിനുവേണ്ടി ഷൈജു വ്യാജരേഖ ഉണ്ടാക്കിയെന്നാണ് എഫ്ഐആർ.