ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം, കൂട്ടുപ്രതി രേഖാ ചിത്രം വരച്ചു നൽകി, രണ്ടാം പ്രതിയും പിടിയിൽ

കട്ടപ്പന നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി സുബിൻ വിശ്വംഭരൻ ആണ് പിടിയിലായത്. ഒന്നാം പ്രതി വരച്ചു നൽകിയ രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിലാണ് സുബിൻ പിടിയിലായത്.

കാണിക്ക വഞ്ചി മോഷ്ടാക്കൾ ഇളക്കിയെടുത്ത് സമീപത്തെ വീടിന്റെ മുറ്റത്ത് വച്ച് ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടയിൽ മോഷ്ടാക്കളിൽ ഒരാളെ നാട്ടുകാർ പിടികൂടിയിരുന്നു. എന്നാൽ സുബിൻ ഓടി രക്ഷപ്പെട്ടു.

അന്ന് രാത്രിയിൽ തന്നെ നടന്ന് കട്ടപ്പന ടൗണിലെത്തിയ പ്രതി സുബിൻ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ ഒളിച്ചിരുന്നു. തുടർന്ന് ജോലി അന്വേഷിച്ച് ബസ് സ്റ്റാൻഡിലൂടെ നടക്കുന്നതിനിടയിൽ പൊലീസ് പിടികൂടുകയായിരുന്നു.

കവർച്ച നടത്താൻ ഇയാളുടെ ഒപ്പമുണ്ടായിരുന്ന കോഴഞ്ചേരി സ്വദേശി അജയകുമാറിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾ കൂട്ടു പ്രതിയുടെ രേഖാ ചിത്രം വരച്ചു നൽകുകയായിരുന്നു. രൂപരേഖയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സുബിൻ പിടിയിലായത്.