സിപിഎമ്മിന് കിറ്റക്സ് 30 ലക്ഷം നൽകിയത് തൃക്കാക്കരയിൽ ഉമാ തോമസിനെ തോൽപ്പിക്കാൻ, ചത്താലും തീരാത്ത കിറ്റക്സ് സാബുവിന്റെ പ്രതികാരം

ചത്താലും തീരാത്ത കീറ്റക്സ് സാബുവിന്റെ പ്രതികാരം,അന്തരിച്ച പി ടി തോമസിനോടുള്ള വൈരാഗ്യം തീർക്കാൻ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സി പി എമ്മിനു കീറ്റക്സ് സാബു 30 ലക്ഷം നൽകി ഇലക്ഷൻ സ്പോൺസർ ചെയ്തു, ഉമാ തോമസിനെ വീഴിക്കാൽ സാബുവിന്റെ 30ലക്ഷം ജനം എടുത്ത് ചവറുകൂനയിൽ ഇട്ടു.

തൃക്കാക്കരയിൽ ഉമാ തോമസിനെ തോൽപ്പിക്കാനാണ് കിറ്റക്സ് സിപിഎമ്മിന് 30 ലക്ഷം നൽകിയത്. ജീവിച്ചിരുന്നപ്പോൾ പിടി തോമസിനോടുള്ള വിരോധം മരിച്ച ശേഷവും കിറ്റക്സ് ​ഗ്രൂപ്പിന് ഉണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ചെക്ക് വഴിയാണ് പണം നൽകിയിരിക്കുന്നത്. പിടി തോമസ് കിറ്റക്സിന്റെ മലിനീകരണത്തിനെതിരെ വലിയ പോരാട്ടങ്ങൾ നടത്തിയിരുന്നു. അത് നിയമസഭയ്ക്ക് അകത്തും പുറത്തും ഒരുപോലെ പോരാടി.

പിടി തോമസ് ജീവിച്ചിരുന്നപ്പോൾ വലിയ വൈരാ​ഗ്യമാണ് കിറ്റക്സ് ​ഗ്രൂപ്പിനുണ്ടായിരുന്നത്. ആ വൈരാ​ഗ്യം മരണ ശേഷവും അദ്ദേഹത്തെ പിന്തുടരുന്നു എന്നുള്ളതാണ് പുറത്തുവരുന്ന വാർത്തയിലൂടെ മനസ്സിലാക്കേണ്ടത്. ഉമാ തോമസിനെ പരാജയപ്പെടുത്താൻ വേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാൻ കിറ്റക്സ് ​ഗ്രൂപ്പ് തയ്യാറായിരുന്നു.

അതിന്റെ ഒരു പങ്കായിരുന്നു ചെക്ക് വഴി നൽകിയ 30 ലക്ഷം രൂപ. പണം നൽകിയത് സ്വാഭാവിക നടപടി ക്രമം എന്ന് പറഞ്ഞ് കൈ ഒഴിഞ്ഞുവെങ്കിലും. എന്നാൽ പണം നൽകിയത് ബോധപൂർവമാണ്. പണം നൽകിയത് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തുവനാണ്.