ട്രെയിനിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം കാട്ടി പള്ളി വികാരി, അറസ്റ്റിൽ

കാസർകോട് : യുവതിയ്‌ക്ക് നേരെ ട്രെയിനിൽ ലൈഗിംകാതിക്രമം കാട്ടിയ പള്ളി വികാരി അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാവിലെ മംഗളൂരുവിൽ നിന്ന് പുറപ്പെട്ട എഗ്മോർ എക്‌സ്പ്രസ് ട്രെയിനിന്റെ ജനറൽ കമ്പാർട്ട്‌മെന്റിൽ വെച്ചായിരുന്നു യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. മംഗളൂരുവിൽ താമസിക്കുന്ന ജേജിസ് എന്ന ആളാണ് പിടിയിലായത്

പ്രതി കോയമ്പത്തൂരിൽ പള്ളി വികാരിയാണ്. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. ട്രെയിൻ കാഞ്ഞങ്ങാട് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ജേജിസ് നഗ്‌നതാ പ്രദർശനം നടത്തിയത്. തുടർന്ന് അടുത്ത കമ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന ഭര്ത്താവിനെ യുവതി വിവരം അറിയിച്ചു. ഇതോടെ പ്രതി രക്ഷപെടാൻ ശ്രമം നടത്തി.

എന്നാൽ മറ്റ് യാത്രക്കാർ ഇയാളെ തടഞ്ഞുവെച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചു.