കാമുകി കൈവിട്ട് പോകുമെന്ന് തോന്നി, കാമുകന്‍ ചെയ്തത്

പത്തനാപുരം: കാമുകിയുടെ സുരക്ഷ ഉറപ്പാക്കാനായി കാമുകനും സംഘവും കാട്ടിക്കൂട്ടിയത് ആണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. സിനിമ നടി ആകാന്‍ ഒരുങ്ങുന്ന കാമുകിയുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി തിരക്കഥാകൃത്തിനെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ട് പോവുക ആയിരുന്നു. ഇവരെ പോലീസ് പിടി കൂടി. അടൂര്‍ സ്വദേശി ആയ യുവതിയെ ഏപ്രിലില്‍ ആരംഭിക്കുന്ന ചിത്രതത്തിലേക്ക് തിരഞ്ഞെടുക്ക പെട്ടിരുന്നു. ഇതോടെ ആണ് സിനിമയെ വെല്ലുന്ന സഭവ വികാസങ്ങള്‍ അരങ്ങേറിയത്.

തിരക്കഥാകൃത്ത് ആയ യുവാവ് പത്തനാപുരം സ്വദേശി ആണ്. യുവതിക്കു സിനിമയില്‍ വേഷം ഉറച്ചതോടെ തിരക്കഥാകൃത്തിന്റെ സുഹൃത്ത് യുവതിയെ സ്ഥിരമായി ഫോണില്‍ വിളിക്കാന്‍ തുടങ്ങിയിരുന്നു. സംസാരം ഇടയ്ക്ക് അതിരുകടക്കുകയും ചെയ്തു. കാമുകനായ അടൂര്‍ സ്വദേശിയോടു യുവതി ഇക്കാര്യം പറഞ്ഞു. ഇതോടെ ആണ് കളി കാര്യമായത്.

തിരക്കഥാകൃത്ത് വ്യാജനാണോയെന്ന സംശയത്തില്‍ കാമുകന്‍ അന്വേഷണം നടത്തി. ഒടുവില്‍ തിരക്കഥാകൃത്തിനെ സിനിമാ സ്‌റ്റൈലില്‍ തട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യാന്‍ തീരുമാനിക്കുക ആയിരുന്നു. കാമുകി സിനിമാ നടിയായാല്‍ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന പേടിയും ഇയാളെ കടും കൈയ്ക്കു പ്രേരിപ്പിച്ചു എന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് ആറിനു യുവാവും ഇയാളുടെ രണ്ടു കൂട്ടുകാരും തിരക്കഥാകൃത്തിന്റെ വീട്ടിലെത്തി. എന്നാല്‍ തിരക്കഥാകൃത്തിനെ കണ്ടെത്താനായില്ല. അന്വേഷണത്തിന് ഒടുവില്‍ ഇയാളെ കണ്ടെത്തിയ സംഘം കാറില്‍ പിടിച്ചുകയറ്റി അടൂര്‍ ഭാഗത്തേക്കു കൊണ്ടുപോയി. സംഭവം അറിഞ്ഞ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. കൊല്ലം റൂറല്‍ എസ് പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്‍ വഴിയുള്ള അന്വേഷണത്തെ തുടര്‍ന്ന് രാത്രി ഒന്‍പതിന് അടൂര്‍ ഹൈസ്‌കൂള്‍ ജംക്ഷനില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തു. 3 പേരെയും റിമാന്‍ഡ് ചെയ്തു.