അവര്‍ വേര്‍പിരിഞ്ഞ ദിവസം, ഷീസാന്‍ അവളെ അടിച്ചിരുന്നു, മകളെ ഉപയോഗപ്പെടുത്തി

തുനിഷ ശര്‍മ്മയുടെ ആത്മഹത്യയില്‍ പുതിയ വെളിപ്പെടുത്തലുമായി നടിയുടെ അമ്മ രംഗത്ത്. സഹതാരമായ ഷീസാന്‍ മുഹമ്മദ് ഖാനുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞ ദിവസം തന്റെ മകളെ ഷീസാൻ തല്ലിയിരുന്നു. അവര്‍ വേര്‍പിരിഞ്ഞ ദിവസം, ഷീസാന്‍ അവളെ അടിച്ചിരുന്നു, അവന്‍ എന്നെ ഉപയോഗിക്കുകയാ യിരുന്നുവെന്ന് പറഞ്ഞ് മകള്‍ ഒരുപാട് കരഞ്ഞു.’- തുനിഷയുടെ അമ്മ പറഞ്ഞിരിക്കുന്നു.

തുനിഷ മരിക്കുന്നതിന് 15 ദിവസം മുൻപാണ് ഇരുവരും വേർപിരിഞ്ഞത്. ഷീസാൻ തുനിഷയെ ചതിച്ചതാണെന്നും വിവാഹം കഴിക്കുമെന്ന് ഉറപ്പുനൽകിയിരുന്നതായും അമ്മ പറഞ്ഞു. നാലു മാസത്തോളം മകളെ ശാരീരികമായി ഉപയോഗപ്പെടുത്തി. മറ്റൊരു സ്‌ത്രീയുമായി ഷീസാന് ബന്ധമുണ്ടെന്നാണ് മറ്റൊരു ആരോപണം. തുനിഷയുടെ സംസ്കാരചടങ്ങിൽ അമ്മ കുഴഞ്ഞുവീണത് ഹൃദയഭേദകമായിരുന്നു. തുനിഷയുടെ മരണത്തോടെ 15 കോടി വിലമതിക്കുന്ന സ്വത്തുവകകളും മുംബയിലെ ആഡംബര ഫ്ലാറ്റും അനാഥമായി. ഇനി ഏക അവകാശി അമ്മ മാത്രമാണെന്നാണ് റിപ്പോർട്ട്.

‘തുനിഷയ്ക്ക് ആത്മഹത്യ ചെയ്യാനാവില്ല. 10-15 മിനിറ്റിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഷീസാന്റെ മേക്കപ്പ് റൂമില്‍ നടന്നത് എന്താണെന്ന് ദൈവത്തിന് മാത്രമറിയാം. അവര്‍ വേര്‍പിരിഞ്ഞ ദിവസം, ഷീസാന്‍ അവളെ അടിച്ചിരുന്നു, അവന്‍ എന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന് പറഞ്ഞ് മകള്‍ ഒരുപാട് കരഞ്ഞു.’- തുനിഷയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

വലെവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കൈലാഷ് ബാര്‍വെയും സംഘവും ഷൂട്ടിങ് ലൊക്കേഷനിലെത്തി പരിശോധന നടത്തിയിരുന്നു. സെറ്റിലുണ്ടായിരുന്നവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. നടിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് പോലീസ് അയച്ചിരിക്കുകയാണ്.

അലി ബാബ ദസ്താന്‍-ഇ-കാബൂള്‍ എന്ന ഷോയിലെ നായക വേഷത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഷോയില്‍ ഷെഹ്സാദി മറിയമായാണ് തുനിഷ അഭിനയിച്ചു. സോണി ടിവി ഷോയായ ‘മഹാരണ പ്രതാപ്’ എന്ന ഷോയില്‍ ബാലതാരമായി അഭിനയിച്ചു, അവിടെ ചന്ദ് കന്‍വാറിന്റെ വേഷം ചെയ്തു. അതിനുശേഷം, നിരവധി ഷോകളിലും ബോളിവുഡ് സിനിമകളിലും അവര്‍ അഭിനയിച്ചു.