പ്രേരണാകുമാരിയേ ബി.ജെ.പി പരസ്യമായി തള്ളി പറയണം

മന്ത്രി പറയുന്നത് സത്യമോ അതോ കള്ളമോ?
ശബരിമല യുവതീ പ്രവേശനു കേസ് നല്കിയത് സംഘപരിവാറുകാരിയായ സ്ത്രീ ആണെന്നുള്ള മന്ത്രി കടകമ്പള്ളിയുടെ പ്രസ്താവനയുടെ സത്യം എന്താണ്.ഇതുമായി ബന്ധപ്പെട്ട് കര്‍മ്മ ന്യൂസ് ശബരിമല സമരത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന പലരേയും ബന്ധപ്പെട്ടിരുന്നു എങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനായി സുപ്രീം കോടതിയില്‍ കേസ് നല്‍കിയ പ്രേരണകുമാരിയുടെ ബിജെപി ബാന്ധവത്തിനുള്ള തെളിവുകളടക്കമുള്ള ചിത്രങ്ങളിട്ടു കൊണ്ട് കടകം പള്ളി നടത്തിയ പ്രചരണത്തിനു ഒരു ദിവസം കഴിഞ്ഞിട്ടും മറുപടികള്‍ വരുന്നില്ല.

സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്നു പ്രേരണാകുമാരി. പ്രേരണാകുമാരി, ഭക്തി പസ്രീജ സേഥി, ലക്ഷ്മി ശാസ്ത്രി, അല്‍ക്കശര്‍മ, സുധപാല്‍ എന്നിവരാണ് 12 വര്‍ഷം ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നടത്തിയത്. ഇതില്‍ പ്രേരണ കുമാരി ബി.ജെ.പിക്കാരിയാണ് എന്ന് തെളിവുകള്‍ അടക്കം പുറത്ത് വന്നത് ഇപ്പോഴും ആശയകുഴപ്പം ഉണ്ടാക്കുന്നു.