പുതുച്ചേരിയും ഏപ്രിൽ 19ന് വിധിയെഴുതും

വൈവിധ്യങ്ങളുടേയും, വൈരുദ്ധ്യങ്ങയുടേയും സംഗമഭൂമിയായ തെന്നിന്ത്യയാകെ ചിതറിക്കിടക്കുന്ന പുതുച്ചേരിയും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏപ്രിൽ 19നാണ് പുതുചേരിയിൽ വോട്ടിങ്ങ് നടക്കുക.ബിജെപി സഖ്യം ഭരിക്കുന്ന തെക്കെ ഇന്ത്യയിലെ ഏക സംസ്ഥാനമായ, കേന്ദ്ര ഭരണ പ്രദേശം കൂടിയായ പുതുച്ചേരിയിലെ ഏക ലോക്സഭാ സീറ്‌റ് നേടുക എന്നത് ബിജെപിക്ക് അഭിമാന പ്രശ്നമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മാഹി ഉൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്ത് ഒരു മണ്ഡലമാണുള്ളത്.നിലവിൽ കോൺഗ്രസ്സിലെ വി. വൈത്തിലിംഗമാണ് അംഗം.തെരഞ്ഞെടുപ്പിൽ വൈത്തിലിംഗം തന്നെയാകും കോൺഗ്രസ്സ് സ്ഥാനാർത്ഥി.പ്രാദേശിക പാർട്ടിയായ എൻ ആർ കോൺഗ്രസ്സും,ബിജെപിയുമാണ് സംസ്ഥാന ഭരണത്തിൽ.എൻ ആർ കോൺഗ്രസ്സിനാണ് കൂടുതൽ എംഎൽഎമാരുള്ളതെങ്കിലും, ബി ജെ പിക്ക്സീറ്റ് നൽകാൻ എൻ ആർ കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ എൻ രംഗസാമി സമ്മതമറിയിച്ചു കഴിഞ്ഞു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ,പുതുച്ചേരിയിൽ സ്വാധീനമുള്ള എ ഐ ഡി എം കെ,എൻ ഡി എ കൂട്ടു കെട്ടിൽ മൽസരിച്ചെങ്കിലും ഒരംഗത്തെ പോലും ജയിപ്പിക്കാനായില്ല.

ഇപ്പോൾ എ ഐ ഡി എം കെ, എൻ ഡി എ മുന്നണി വിട്ടു.ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ,കോൺഗ്രസ് സഖ്യം (ഐ എൻ ഡി ഐ എ),എൻ ഡി എ എന്നിവരോടൊപ്പം എ ഐ ഡി എം കെ സ്ഥാനാർത്ഥിയുമുണ്ടാകാനാണ് സാധ്യത. 2019 ലെ തെരഞ്ഞെടുപ്പിൽ എൻ ആർ കോൺഗ്രസ്സ് -എഐഡി എം കെ സഖ്യം സ്ഥാനാർത്ഥിയെ 1,97,025 വോട്ടിനാണ് വൈത്തിലിംഗം പരാജയപ്പെടുത്തിയത്.പുതുച്ചേരിയിൽ സിപിഎമ്മും,സിപിഐയുമടങ്ങിയ ഇടതു കക്ഷികൾ കോൺഗ്രസ്സിനാണ് പിന്തുണ നൽകിയത് .

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് (2) -ഡിഎംകെ (7) -സിപിഐ സിപിഎം സഖ്യത്തിന് 9 സീറ്റുകളും,എൻ ആർ കോൺഗ്രസ്സ് ( ),എ ഐ ഡി എം കെ (0),ബിജെപി സഖ്യത്തിന് 16 സീറ്റുകളുമാണ് ലഭിച്ചത്.5 സ്വതന്ത്രർ എൻ ഡി എ മുന്നണിയെ പിന്തുണക്കുന്നു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 പേരാണ് മൽസരിച്ചത്.ബിജെപി ദേശീയ നേതാക്കളാകും മൽസര രംഗത്തെന്നാണ് സൂചന.തെലുങ്കാന ഗവർണ്ണറും,പുതുച്ചേരി ലെഫ് ഗവർണ്ണറുമായ ഡോഃതമിളിശൈ സൗന്ദര രാജന്റെ പേര് നേരത്തെ പ്രചരിച്ചിരുന്നെങ്കിലും ,കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന്റെ പേരാണ് ഇപ്പോൾ പ്രചരിക്കുന്നത്.

അതേ സമയം, പുതുച്ചേരി ലോക്സഭയുടെ ഭാഗമായ മാഹിയിൽ നിന്ന് ഇടതു പക്ഷത്തിന് പ്രത്യേകം സ്ഥാനാർത്ഥി മൽസരിച്ചേക്കും.കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പിന്തുടരുന്ന മാഹിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കായി , സിപിഎം പ്രവർത്തിക്കുന്നത്, മാഹിയിൽ മാത്രമല്ല,അതിർത്തി മണ്ഡലങ്ങളായ വടകരയിലെയും,കണ്ണൂരിലേയും സിപിഎം സ്ഥാനാർത്ഥികൾക്ക് ദോഷം ചെയ്യും.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ,സിപിഎം ,കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയെങ്കിലും ,കമലഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി സ്ഥാനാർത്ഥിക്കായിരുന്നു മാഹിയിൽ സിപി എം പിന്തുണ നൽകിയത്.ബി.ജെ.പി.യിൽ സ്ഥാനാർത്ഥി മോഹികളായി വ്യാപാരി നേതാവ് ശിവശങ്കർ എം എൽ എ ഉൾപ്പടെയുള്ള രംഗത്തുണ്ട്.