‘എന്റെ കൈകള്‍ ശുദ്ധമാണ്, ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും ചെന്നിത്തല

ബാര്‍ കോഴ കേസില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണമുണ്ടാകുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തന്റെ കൈകള്‍ ശുദ്ധമാണെന്നും അത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും ചെന്നിത്തല പ്രതികരിച്ചു. തങ്ങളാരും കോഴ വാങ്ങിയില്ല, ബിജു രമേശിനെതിരെ മാനനഷ്ട കേസ് പരിഗണനയിലുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വരുന്നുവെന്ന ഇന്ന് രാവിലെയാണ് പുറത്തുവരുന്നത്. ബാര്‍ കോഴ കേസില്‍ കൈക്കൂലിവാങ്ങിയെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വരുന്നത്. വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം ഇരുപത് കോടി രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം.

ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം ഇരുപത് കോടി രൂപ നല്‍കിയെന്നായിരുന്നു ബിജുരമേശ് വ്യക്തമാക്കിയത്. ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. ഗവര്‍ണറുടേയും സ്പീക്കറുടേയും അനുമതി തേടിയ ശേഷമാകും അന്വേഷണം.

കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കുന്നതിന് ജോസ് കെ മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും ബിജു വെളിപ്പെടുത്തിയിരുന്നു. കോഴ നല്‍കിയതിന്റെയടക്കം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സും ്രൈകംബ്രാഞ്ചും ഇക്കാര്യം പരിശോധിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.