കോവിഡ് വന്നതോടെ സിനിമവ്യവസായം മുടങ്ങിയിട്ട് മാസങ്ങളായി.സിനമക്കകത്തുള്ള പലരുടെയും ജീവിതം ദുരിതപൂർണ്ണമാണ്.താരങ്ങൾ പ്രതിഫലം കുറക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു.മോഹന്‍ലാല്‍ പോലും പ്രതിഫലം 50 ശതമാനം കുറച്ചപ്പോള്‍ യുവതാരങ്ങള്‍ പ്രതിഫലം കൂട്ടി ആവശ്യപ്പെട്ടത് നിര്‍മാതാക്കളെ പ്രകോപിപ്പിച്ചിരുന്നു.എന്നാലിപ്പോളിതാ ടൊവിനോ തോമസും ജോജു ജോര്‍ജും പ്രതിഫലം കുറയ്ക്കാന്‍ സമ്മതിച്ചതായി നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി
പ്രതിഫലം വാങ്ങാതെയാവും ടൊവിനോ തോമസ് പുതിയ ചിത്രം ചെയ്യുക.സിനിമ വിജയിച്ചാല്‍ നിര്‍മാതാവ് നല്‍കുന്ന വിഹിതം സ്വീകരിക്കാം എന്നാണ് ടൊവിനോ തോമസ് സമ്മതിച്ചിരിക്കുന്നത്.ജോജു ജോര്‍ജ് 20ലക്ഷമാണ് പ്രതിഫലം കുറച്ചത്.കോവിഡിന് മുന്‍പ് 75ലക്ഷമായിരുന്ന പ്രതിഫലം ഒരു കോടിയായാണ് ടൊവിനോ വര്‍ധിപ്പിച്ചത്.45ലക്ഷം രൂപ വാങ്ങിയിരുന്ന ജോജു 50ലക്ഷവും ആവശ്യപ്പെട്ടു
കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇത് മുഖവിലക്കെടുക്കാതെയാണ് പ്രമുഖ നടന്മാര്‍ കോവിഡ് കാലത്തേക്കാള്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടത്.തുടര്‍ന്ന് ഇരുവരുടേയും സിനിമയുടെ ചിത്രീകരണാനുമതി പുനഃപരിശോധിക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു.പ്രതിഫലം കുറച്ചാല്‍ മാത്രമേ ചിത്രീകരണം അനുമതി നല്‍കൂ എന്നായിരുന്നു സംഘടനയുടെ നിലപാട്.സംഭവം വിവാദമായതോടെയാണ് രണ്ട് താരങ്ങളും പ്രതിഫലം കുറച്ചത്