വിധവ, അത് ആയവർക്ക് മാത്രം മനസിലാകുന്ന ഒരു വേദന… അത് ആരും ആവാതിരിക്കട്ടെ- രേണു സുധി

കൊല്ലം സുധി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആയിരുന്നു. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് കുടുംബം ഇപ്പോഴും. ജീവിത പ്രതിസന്ധികളെ മുഴുവൻ തരണം ചെയ്താണ് സുധി എന്ന അതുല്യ കലാകാരൻ ജീവിതം കരപിടിപിടിപ്പിക്കാൻ ഓടിക്കൊണ്ടിരുന്നത്. കൈക്കുഞ്ഞായിരുന്ന മകനെ ഉപേക്ഷിച്ചു ആദ്യ ഭാര്യ പോയപ്പോൾ തളരാതെ സുധി പിടിച്ചു നിന്നത് ആ മകന് വേണ്ടി ആയിരുന്നു. കിച്ചു എന്ന് വിളിക്കുന്ന രാഹുൽ ആയിരുന്നു സുധിയുടെ ജീവിതം എന്ന് തന്നെ പറയാം.

സുധിയുടെ മരണത്തിന് പിന്നാലെ ജീവിതം ബുദ്ധിമുട്ടിലായ തന്നെ ലക്ഷ്മ നക്ഷത്ര അടക്കമുള്ളവർ സഹായിക്കാറുണ്ടെന്ന് രേണു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ മിമിക്രി ചലച്ചിത്ര താരമായ ബിനു അടിമാലി, സുധിയുടെ മരണ ശേഷം സുധിയുടെ വീട്ടിൽ പോയത് പിആർ വർക്കിന്റെ ഭാഗമാണെന്ന് ബിനുവിന്റെ മുൻ സോഷ്യൽ മീഡിയ മാനേജരും ഫോട്ടോഗ്രാഫറുമായ ജിനേഷ് ആരോപിച്ചത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. ജിനേഷിനെ ബിനു അടിമാലി റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചുവരുത്തി ക്യാമറ തല്ലി തകർക്കുകയും മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് ജിനേഷ് ആരോപിച്ചത്.

എന്നാൽ താൻ ഇങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും അന്നം തരുന്ന ക്യാമറ തല്ലിപ്പൊട്ടിക്കില്ലെന്നുമാണ് ബിനു അടിമാലി ഇതിന് വിശദീകരണമായി പറഞ്ഞത്. അന്തരിച്ച ജിനേഷിന്റെ വീട്ടിൽ പോയത് ജിനേഷ് പറഞ്ഞിട്ടാണെന്നും താൻ അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കരുത് എന്ന് പറഞ്ഞെങ്കിലും ജിനേഷ് വീഡിയോ എടുത്ത് യൂട്യൂബിൽ ഇടുകയായിരുന്നുവെന്നും ബിനു പറയുന്നു. ജിനേഷിന് ഗൂഗിൾപേ വഴി പണം നൽകിയതിന്റെ തെളിവ് ഉൾപ്പെടെ ബിനു അടിമാലി ഇതിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

അതിനിടെ രേണു തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സ്‌റ്റോറിയാണ് ചർച്ചയാകുന്നത്. സുധിയുമായി ബന്ധപ്പെട്ട് അവർക്കൊപ്പം പ്രവർത്തിച്ചവരുടെ തന്നെ തർക്കങ്ങൾ മുറുകുന്നതിനിടെയാണ് രേണുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.

‘വിധവ… അത് ആയവർക്ക് മാത്രം മനസിലാകുന്ന ഒരു വേദന… അത് ആരും ആവാതിരിക്കട്ടെ… നിസ്സാരമല്ല വിധവ ആയിട്ടുള്ള ജീവിതം…അത് വലിയ റിസ്‌ക് ആണ് പല പ്രശ്‌നങ്ങളെ തരണം ചെയ്ത് തന്നെ മുന്നോട്ട് പോവണം,’ എന്നുമാണ് രേണു സ്‌റ്റോറിയിൽ പറയുന്നത്. മറ്റൊരു സ്റ്റോറിയിൽ തനിക്ക് ഒരു താത്കാലിക ജോലിയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്നും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അത് പിന്നീട് കളയുകയും ചെയ്തു.