വലയ സൂര്യഗ്രഹണം 26ന്; വീക്ഷിക്കാന്‍ വിപുല ക്രമീകരണങ്ങള്‍

കേരളത്തില്‍ വലയഗ്രഹണം അവസാനമായി ദൃശ്യമായത് 2010 ജനുവരി 15-തിരുവനന്തപുരത്താണ്. ഡിസംബര്‍ 26 – ന് വീണ്ടും വലയസൂര്യഗ്രഹണം ദ്യശ്യമാകുകയാണ്. കേരളത്തില്‍ ദ്യശ്യമാകുന്ന ഈ നൂറ്റാണ്ടിലെ അവസാനത്തെ വലയഗ്രഹണം 2031 മെയ് 21 നാണ്. ഡിസംബര്‍ 26-ന് വടക്കന്‍ കേരളത്തില്‍ വലയ സൂര്യഗ്രഹണവും മറ്റ് ജില്ലകളില്‍ ഭാഗിക സൂര്യഗ്രഹണവുമാണ് ദൃശ്യമാവുക.

രാവിലെ 8 മുതല്‍ 11 മണി വരെയാണ് ഗ്രഹണ സമയം. 9.30 ഓടു കൂടി ഗ്രഹണംഅതിന്റെ പാരമ്യത്തിലെത്തും. കാസര്‍കോട് കണ്ണൂര്‍ കോഴിക്കോട് വയനാട് ജില്ലകളില്‍ രണ്ടര മിനിറ്റ് വരെ ഗ്രഹണം വീക്ഷിക്കാം. ഗ്രഹണം വീക്ഷിക്കാന്‍ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം പ്ലാനറ്റേറിയം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

സംസ്ഥാനത്തു നാലു ക്രേന്ദ്രങ്ങളില്‍ ക്രമീകരണമുണ്ടാകും. തിരുവനന്തപുരത്തു സെന്‍ട്രല്‍ സ്റ്റേഡിയത്തിലും കോട്ടയത്തു കുറവിലങ്ങാട് ദേവമാതാ കോളജ് ഗ്രൗണ്ടിലും ചാലക്കുടി പനംപള്ളി മെമ്മോറിയല്‍ കോളജ് ഗ്രൗണ്ടിലും നാദാപുരത്ത് രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലുമാണു പ്രധാനമായും ഗ്രഹണ നിരീക്ഷണ ഉപകരണങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്.

ഗ്രഹണം സുരക്ഷിതമായി വീക്ഷിക്കാന്‍ ടെലിസ്കോപ്പ് അഥവാ പ്രൊജക്ഷന്‍ ഉപകരണങ്ങള്‍, സോളാര്‍ ഫില്‍ട്ടറുകള്‍, സോളാര്‍ കണ്ണടകള്‍, പിന്‍ഹോള്‍ കാമറ, വെല്‍ഡിംഗ് കണ്ണടകള്‍ എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്. ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി, വിവിധ കോളജുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു ശാസ്ത്ര പ്രചാരകര്‍ എന്നിവരുമായി സഹകരിച്ചാണ് പ്ലാനറ്റേറിയം ഗ്രഹണ നിരീക്ഷണ സംവിധാനം കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നത്. ശാസ്ത്ര വിദഗ്ധരുടെ ക്ലാസ്സുകളും ശാസ്ത്ര പരീക്ഷണങ്ങളും സംശയ നിവാരണ സൗകര്യവും ലഭ്യമാണ്.

ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ വരുമ്ബോള്‍ ചന്ദ്രബിംബം സൂര്യബിംബത്തെ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഭൗമചന്ദ്രപഥങ്ങള്‍ തമ്മിലുള്ള ചെറിയ ചെരിവുകാരണം ഗ്രഹണങ്ങള്‍ അപൂര്‍വ്വമായി മാത്രമാണ് സംഭവിക്കുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് ഒരു കാരണവശാലും സൂര്യഗ്രഹണം നിരീക്ഷിക്കരുത്. സൂര്യനില്‍ നിന്ന് എപ്പോഴും പുറപ്പെടുന്ന അല്‍ ട്രാ വയലറ്റ് രശ്മികള്‍ മനുഷ്യ നേത്രങ്ങള്‍ക്ക് ഹാനികരമാണ് എന്നതാണ് ഇതിന് കാരണം. എക്സ് റേ ഫിലിമുകളിലൂടെ നോക്കുന്നതും ഒഴിവാക്കണം. അംഗീകൃത ഫില്‍ട്ടര്‍ ഉപയോഗിച്ചോ പ്രൊജക്ഷന്‍ സംവിധാനംഉപയോഗിച്ചോ ഈ അപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും, മുതിര്‍ന്നവര്‍ക്കും കേന്ദ്രങ്ങളില്‍ എത്തിയാല്‍സൗജന്യമായും സുരക്ഷിതമായും ഗ്രഹണം നിരീക്ഷിക്കാന്‍ സാധിക്കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കാന്‍ ഗ്രഹണസമയത്ത് പായസ വിതരണവുമുണ്ട്.