ഭാര്യയേ ഭർത്താവ് തല്ലുന്നതിനു ഇടയിൽ കയറി നിന്ന അമ്മയെ തലക്കടിച്ച് കൊല്ലുകയായിരുന്നു

നെയ്യാറ്റിൻകര, കുളത്തൂർ,  കടകുത്ത് തങ്കം (65) എന്ന വൃദ്ധമാതാവ് മരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ.ഭർത്താവ് ഭാര്യയേ മർദ്ദിക്കുന്നത് കണ്ട് അമ്മ തടസം നിന്നതായിരുന്നു. റോബർട്ട് ഭാര്യ പ്രീതയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് തങ്കത്തിനെ ഇരുമ്പ് ദണ്ഡ് എടുത്ത് തലക്കടിച്ചത് ‘പ്രീതയ്ക്കും തലയ്ക്ക് പരിക്കുണ്ട്. ഭാര്യയുടെ അമ്മയാണ്‌ കൊല്ലപ്പെട്ട തങ്കം. വൃദ്ധയായ അമ്മക്ക് മകളേ മർദിക്കുന്നത് കണ്ട് സഹിക്കാൻ ആയില്ല. പ്രായം വകവയ്ക്കാതെ മകൾക്കും മരുമകനും ഇടയിൽ കയറി നിന്നു. ഇതിൽ കലിയിളകിയ മരുമകൻ ഇരുമ്പ് ദണ്ഡ് എടുത്ത് അമ്മയുടെ തലയിൽ അടിക്കുകയായിരുന്നു.DEAT

തങ്കത്തിൻ്റെ മൃതദേഹം  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘പ്രതിയായ റോബർട്ട് കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.പ്രീത യുടെ ഭർത്താവ് പൂവാറിൽ ഒരു റിസോർട്ട് പണി നടക്കുന്നതിനിടെ നടന്ന അപകടത്തിലാണ് പ്രീതയുടെ ആദ്യ ഭർത്താവ് മരണപ്പെട്ടത്.തുടർന്ന്പ്രീത രണ്ടാമത്  റോബർട്ടിനെ കൂടെ താമസമാക്കിയിരുന്നു.തുടർന്ന് ദിവസവും ഭാര്യയും, ഭർത്താവും, വഴക്ക് പതിവായിയിരുന്നു അതിനാൽ നാട്ടുകാർ ആരും ഇടപെടില്ലായെന്നാണ് പരിസരത്തുള്ളവർ പറയുന്നത്

അങ്ങനെയാണ് കഴിഞ്ഞ ദിവസം നാലര മണിയോടെ ഭാര്യയും, ഭർത്താവ് തമ്മിൽ ബഹളം നടക്കുന്നതിനിടയിലാണ്.മരുമകൻ റോബർട്ട് ഇടപ്പെടുകയും,
റോബർട്ട് ഭാര്യ മാതാവായ തങ്കത്തെ  തലയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു
തുടർന്ന് തങ്കത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെയെങ്കിലും വെളുപ്പിന് ഒരു മണിയോടെ തങ്കം മരണപ്പെടുകയായിരുന്നു.പ്രതിയായ റോബർട്ട് പാറശ്ശാല സ്റ്റേഷൻ പരിധിയിൽ പോക് സേകേസിലെ പ്രതിയുമാണെന്നാണ് പോലീസ് അറിയിച്ചത്.
പ്രതിയെ നാട്ടുകാർ പിടികൂടി പൊഴിയൂർ പോലീസിൽ ഏല്പിച്ചു.