മുഖ്യമന്ത്രി ഉൾപ്പെടെ ഭീഷണിപ്പെടുത്തുന്നു, സ്വപ്നക്ക് കേന്ദ്ര ഏജൻസികളുടെ സുരക്ഷാ നൽകണം.

 

കൊച്ചി/ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിറകെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ തെരുവിൽ സ്വപ്നയെ ഭീഷണിപ്പെടുത്തുകയാണ്. കോടതിയിൽ നൽകിയ ഹർജിയെ നിയമപരമായി നേരിടുന്നതിനു പകരം സ്വപ്നക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു. അതിനാൽ കേന്ദ്ര ഏജൻസികൾ സ്വപ്നക്ക് സുരക്ഷ നൽകണമെന്ന് അഭിഭാഷകൻ കോടതിയിൽ.

വിറ്റ്നസ് പ്രൊട്ടക്ഷൻ പ്രകാരം സ്വപ്നയ്ക്ക് സുരക്ഷ നൽകാനാകില്ലെന്നും, കേന്ദ്ര സേനയുടെ സുരക്ഷ നൽകണമെങ്കിൽ കോടതിയാണ് നിർദ്ദേശിക്കേണ്ടതെന്നും അതിനാൽ കോടതി ഉത്തരവിടുന്നതാകും ഉചിതമെന്നും ഇഡി കോടതിയിൽ. സ്വപ്ന സ്വർണക്കടത്ത് കേസിലെ പ്രതിയാണ്, കേസിലെ സാക്ഷിയല്ല. അതിനാൽ വിറ്റ്നസ് പ്രൊട്ടക്ഷൻ പ്രകാരം സുരക്ഷ നൽകാനാകില്ലെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.

ഇഡിക്ക് സ്വന്തമായി സുരക്ഷാ സംവിധാനങ്ങളില്ല. അതിനാൽ കേന്ദ്ര സേനയുടെ സുരക്ഷ നൽകണമെങ്കിൽ കോടതിയാണ് നിർദ്ദേശിക്കേണ്ടത്. അതിനാൽ കോടതി ഉത്തരവിടുന്നതാകും ഉചിതം. എന്നാണ് ഇക്കാര്യത്തിൽ ഇഡി കോടതിയെ അറിയിച്ചത്. ജൂൺ 16 ന് ഹർജിയിൽ കോടതി ഇനി വാദം കേൾക്കും.

താമസിക്കുന്ന സ്ഥലത്തടക്കം പോലീസെത്തി നിരീക്ഷിക്കുന്ന് എന്നാണ് സ്വപ്ന ആരോപിച്ചിരിക്കുന്നത്. പോലീസിലെ ഒരു എഡിജിപി തട്ടിപ്പുകാരനുമായി നാലും അഞ്ചും മണിക്കൂർ ചെലവിടുന്നു. ശേഷം അയാളെ ദൂതനായി അയക്കുന്നു. അയാൾ വിജിലൻസ് എഡിജിപിയെ 36 തവണയാണ് വിളിച്ചിരിക്കുന്നു. അങ്ങനെയൊരു കേരളാ പോലീസ് തന്നെ സംരക്ഷിക്കുമോയെന്നാണ് സ്വപ്ന കോടതിയോട് ചോദിച്ചിരിക്കുന്നത്.

തന്നോടൊപ്പം ഉള്ളത് അംഗരക്ഷകരല്ലെന്നും, തനിക്ക് അപസ്മാര രോഗം ഉണ്ടെന്നും, അപസ്മാരം വരുമ്പോൾ പിടിക്കാനുള്ളവരാണ് സഹായത്തിനായി ഉള്ളതെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്. സ്വപ്ന സുരേഷ് കോടതിക്ക് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് തിങ്കളാഴ്ച ഇഡിക്ക് കൈമാറിയിട്ടുണ്ട്. ഇത് ഇ ഡി ഉദ്യോഗസ്ഥർ പരിശോധിച്ചുവരുകയാണ്.