വനത്തിനുള്ളില്‍ ആദിവാസി പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍, സംഭവം നിലമ്പൂരില്‍

നിലമ്പൂർ : വനത്തിനുള്ളില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു വിജയ ദമ്പതികളുടെ മകള്‍ അഖിലയാണ് മരിച്ചത്. 17 വയസായിരുന്നു. നിലമ്പൂര്‍ മാനവേദന്‍ സ്‌ക്കുളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലാണ് പഠിക്കുന്നത്.

ഇന്നലെ വൈകും നേരം മൂന്ന് മണി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു, വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരിച്ചില്‍ നടത്തുന്നതിനിടയില്‍ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്തുകയായിരുന്നു.

അതേസമയം, മലപ്പുറം : വൈദ്യപരിശേധനക്ക് എത്തിച്ച പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പൊലീസ് ധരിപ്പിച്ച വിലങ്ങിൽ നിന്ന് കൈ ഊരിയെടുത്താണ് പ്രതി ഓടി രക്ഷപ്പെട്ടത്. അടിപിടി കേസിൽ പൊലീസ് അറസ്റ്റു ചെയ്ത പറവണ്ണ സ്വദേശി റബീഹ് (22) ആണ് രക്ഷപ്പെട്ടത്. വൈദ്യ പരിശോധനയ്‌ക്ക് വേണ്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതി കടന്നത്.

പറവണ്ണയിലുണ്ടായ അടിപിടിയെ തുടർന്ന് വെള്ളിയാഴ്ച അർധരാത്രിയിലാണ് റബീഹിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. റബീഹിനൊപ്പം മറ്റൊരാളെയും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരുവരുടെയും കൈകളിൽ വിലങ്ങ് ധരിപ്പിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.

ആശുപത്രിയിൽ കയറിയ ഉടൻ റബീഹ് വിലങ്ങിൽനിന്ന് കൈ ഊരിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം പ്രതികൾക്കൊപ്പം മൂന്ന് പൊലീസുകാരും ഉണ്ടായിരുന്നു. പ്രതിക്ക് പിന്നാലെ പൊലീസ് ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.