ഇന്ന് 79ാം പിറന്നാള്‍ ആഘോഷിക്കുകയാണ് മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കുറി ആള്‍ക്കൂട്ടത്തിന് നടുവിലല്ല അദേഹത്തിന്റെ പിറന്നാള്‍ ആഘോഷം. ദിവസങ്ങള്‍ക്കകം അദ്ദേഹം വിദഗ്ധചികില്‍സയ്ക്കായി ജര്‍മനിക്ക് പോകും. ചികില്‍സാര്‍ഥം ആലുവയിലിയതിനാല്‍ ഇന്നലയെും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളിക്കാര്‍ക്ക് കിട്ടിയരുന്നില്ല. പിറന്നാളെന്നൊരു ശീലം അദ്ദേഹത്തിന് പണ്ടു തൊട്ടേയില്ല. യാത്രകള്‍ക്കിടയില്‍ വഴിവക്കില്‍ ആരെങ്കിലും സമ്മാനിക്കുന്ന മധുരത്തിലൊതുങ്ങും പിറന്നാള്‍. ജനസമ്പർക്ക പരിപാടികളിൽ ദിവസങ്ങളോളം 12 മുതൽ 19 മണിക്കൂർ വരെ ഒറ്റ നിൽപ്പു നിന്ന് ജനത്തെ കണ്ടനേതാവാണ് കേരളത്തിന് ഉമ്മന്‍ ചാണ്ടി.
തന്നെക്കാള്‍ 27 വയസിന്‍റെ ഇളപ്പമുളള രാഹുല്‍ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ ആവേശത്തോടെ നടന്ന ഉമ്മന്‍ചാണ്ടിക്ക് വയസ് എഴുപത്തിയൊമ്പതായിരിക്കുന്നു. മുഖ്യമന്ത്രി പദമൊഴിഞ്ഞിട്ട് വര്‍ഷം ആറു കഴിഞ്ഞെങ്കിലും സംഘടനാ രംഗത്ത് പഴയ പ്രതാപമില്ലെങ്കിലും ജനപ്രീതിയില്‍ ഉമ്മന്‍ചാണ്ടിയെ മറികടക്കുന്നൊരു കോണ്‍ഗ്രസുകാരന്‍ ഇനിയും കേരളത്തില്‍ ഉണ്ടായിട്ടില്ല. രോഗാവശതകളെയും അതുപോലെ തോല്‍പ്പിച്ച് ജീവിത വഴിയില്‍ ഇനിയും ഉമ്മന്‍ചാണ്ടി ബഹുദൂരം മുന്നോട്ട് പോകാൻ അദ്ദേഹത്തിന് ആകട്ടെ.