ശരീരത്തിൽ ടാറ്റൂ ചെയ്യുന്നത് ഇന്ന് ന്യൂജെനറേഷന്റെ ഫാഷൻ സങ്കൽപ്പങ്ങളിലൊന്നാണ്.ടാറ്റൂ പലരീതിയിൽ ചെയ്യുന്നവരുണ്ട്.ശരീരത്തിൽ മുഴുവൻ ടാറ്റൂ ചെയ്യുന്നവരും വിരളമല്ല.എന്നാൽ കണ്ണിലും ശരീരത്തിലും മുഴുവൻ ടാറ്റൂ ചെയ്ത് കുട്ടികളെ പേടിപ്പിച്ച ഒരു ടീച്ചറിന്റെ കഥയാണ് ഇപ്പോൾ ലോക ശ്രദ്ധ നേടുന്നത്.
ടാറ്റൂ ചെയ്ത ഈ അധ്യാപകനെ കണ്ടാൽ ആരും ഒന്നു ഞെട്ടിപ്പോകും. ടാറ്റൂ ഭ്രമം കയറി ഭ്രാന്തായോ എന്ന് പലരും ചോദിക്കും.ഫ്രാൻസുകാരനായ സിൽവൈൻ ഹെലൈൻ എന്ന അധ്യാപകനാണ് ലോകശ്രദ്ധനേടിയത്.ടാറ്റൂ ചെയ്ത് സ്കൂളിൽ വന്നതോടെ കുട്ടികൾ പലരും പേടിച്ചു.വീട്ടിൽ വന്ന് നിർത്താതെ കരയാൻ തുടങ്ങി.രക്ഷകർത്താക്കൾ കാര്യം അന്വേഷിച്ചതോടെ ടീച്ചർക്കെതിരെ വ്യാപക പരാതി വന്നു.പരാതി കൂമ്പാരമായതോടെ ടീച്ചറിനെ സ്കൂളിൽ നിന്നും പുറത്താക്കാൻ അധിക്യതർ നിർബന്ധിതരായി. ഫ്രാൻസിലെ ഏറ്റവും അധികം ടാറ്റൂ പതിപ്പിച്ച വ്യക്തി എന്ന പേരിലാണ് സിൽവൈൻ അറിയപ്പെടുന്നത് തന്നെ.
ദേഹമാസകലം ടാറ്റൂ ചെയ്ത സിൽവൈൻ കണ്ണിനുള്ളിലെ വെളുത്ത ഭാഗം പോലും കറുത്തനിറത്തിൽ ആക്കിയിട്ടുണ്ട്.ഇതുവരെ മുപ്പത്തിമൂന്നേകാൽ ലക്ഷം രൂപയോട് അടുത്ത് ദേഹത്ത് ടാറ്റൂ ചെയ്യുന്നതിനായി സിൽവൈൻ മുടക്കി.നഴ്സറി സ്കൂളിൽ നിന്ന് പുറത്താക്കിയെങ്കിലും ആറു വയസിനു മുകളിലുള്ള കുട്ടികളെ പഠിപ്പിക്കാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഈ തീരുമാനത്തോട് രക്ഷകർത്താകൾക്ക് അഭിപ്രായമില്ല.
തന്റെ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും തന്നെ നന്നായി അറിയാമെന്നും ടാറ്റൂ ചെയ്തെന്ന് കരുതി അതിൽ മാറ്റം വരില്ല എന്നും സിൽവൈൻ പറയുന്നു.എന്നാൽ തന്നെ പുറത്താക്കാനുള്ള തീരുമാനം ഏറെ ദുഃഖകരമാണ് എന്നാണ് സിൽവൈനിന്റെ അഭിപ്രായം.ആദ്യ കാഴ്ചയിലെ ബുദ്ധിമുട്ട് മാറിയാൽ എല്ലാവർക്കും തന്നെ ഉൾക്കൊള്ളാനാകും എന്നാണ് അദ്ദേഹത്തിന്റെ വാദം.
French schoolteacher Sylvain Helaine aka 'Freaky Hoody’ says he lost his job at a kindergarten after a parent complained he scared their child https://t.co/ulIcbAGqx9 pic.twitter.com/rufrb1SszQ
— Reuters (@Reuters) September 29, 2020
ബാബറി മസ്ജിദ് വിധി വരാൻ മണിക്കൂറുകൾ, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്