ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് മറ്റൊരാൾക്ക് ഒപ്പം പോയ യുവതിക്ക് സംഭവിച്ചത്

ഹരിപ്പാട് : ഭര്‍ത്താവിനെയും ആറു വയസുകാരിയായ മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് ഒടുവില്‍ കിട്ടിയത് മുട്ടന്‍ പണി. കാര്‍ത്തികപ്പള്ളി മഹാദേവികാട് ചന്ദ്രാലയത്തില്‍ അശ്വതി എന്ന 30 വയസുകാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

കാര്‍ത്തികപ്പള്ളി പുതുകുണ്ടം സ്വദേശിയുടെ ഭാര്യയും സ്വകാര്യ ലാബില്‍ ടെക്നിഷ്യന്‍ ആയി ജോലി ചെയ്തു വരുകയുമായിരുന്ന അശ്വതി കഴിഞ്ഞ ഒക്ടോബര്‍ 31നാണ് തൃക്കുന്നപ്പുഴ എസ് എന്‍ നഗര്‍ സ്വദേശി മനുവിനൊപ്പം പോയത്. ഈ സമയം ഭര്‍ത്താവ് വിദേശത്ത് ആയിരുന്നു. സംഭവമറിഞ്ഞതോടെ ഭര്‍ത്താവ് നാട്ടിലെത്തുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. രണ്ടാം പ്രതിയായ മനു ഒളിവില്‍ ആണെന്ന് പോലീസ് നല്‍കുന്ന വിവരം.

അതേസമയം ഇത്തരം ഒരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം പേരൂര്‍ക്കടയിലും നടന്നത്. വിവാഹത്തിന് പിന്നാലെ മറ്റൊരാള്‍ക്കൊപ്പം നവവധു പോവുകയായിരുന്നു.

വിവാഹത്തിന് പിന്നാലെ മറ്റൊരാള്‍ക്കൊപ്പം മുങ്ങിയ യുവതിയെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടി. കോവളത്തു നിന്നാണ് 32കാരിയായ യുവതിയെ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ കൂടിയായ കാമുകന്റെ കൂടെ കണ്ടെത്തിയത്. കോവളം ഭാഗത്തു നിന്നും ഇവരെ വട്ടിയൂര്‍ക്കാവ് പോലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്.

രണ്ട് ദിവസം മുമ്പായിരുന്നു 32കാരിയും 36 കാരനും തമ്മിലുള്ള വിവാഹം തിരുവനന്തപുരത്ത് വെച്ച് നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി ഭര്‍ത്താവിന് മെസേജ് അയച്ച ശേഷം വീട്ടില്‍ നിന്ന് സ്ഥലം വിടുകയായിരുന്നു. കാമുകനൊപ്പം പോയ യുവതി ഭര്‍ത്താവിന് വോയിസ് മെസേജാണ് അയച്ചത്. തനിക്ക് ലഭിച്ച ആഭരണങ്ങള്‍ എടുത്തുകൊണ്ടായിരുന്നു യുവതി മുങ്ങിയത്.

തനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അയാള്‍ക്കൊപ്പം പോകുന്നു എന്നുമായിരുന്നു വോയിസ് മെസേജ്. തുടര്‍ന്ന് യുവാവിന്റെ വീട്ടുകാര്‍ വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കമിതാക്കളെ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത ഇരുവരെയും കോടതിയില്‍ ഹാജരാക്കിയശേഷം വിട്ടയച്ചു. സംഭവത്തില്‍ തനിക്ക് മാന നഷ്ടമുണ്ടായെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെട്ട വീട്ടമ്മയ്ക്ക് ഒപ്പം നാടുവിട്ട് 39കാരന് മാസങ്ങള്‍ക്ക് ശേഷം മുട്ടന്‍ പണിയാണ് കിട്ടിയത്.

ഒന്‍പത് മാസം മുമ്പ് കാണാതായ ഭര്‍ത്താവിനെ പൊലീസ് കണ്ടെത്തിയപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയായ വീട്ടമ്മ ഞെട്ടി. തന്റെ ഭര്‍ത്താവ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മറ്റൊരു യുവതിക്കൊപ്പം ആരോരുമറിയാതെ തിരുവനന്തപുരത്ത് താമസമാക്കിയതാണ് വീട്ടമ്മയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്. യുവതി ഇപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുമായാണ് രണ്ട് കുട്ടികളുടെ പിതാവായ യുവാവ് നാടുവിട്ടത്.

സംഭവത്തില്‍ കോതമംഗലം കറുകടം വട്ടേപ്പറമ്പില്‍ ജിനീഷിനെ ( 39) യാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവായ ജിനേഷിനെ കാണാതായതായി ഭാര്യ ജനുവരി 14ന് പൊലീസില്‍ നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കിയ യുവതിക്ക് തന്റെ ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടെന്ന് ആദ്യം വിശ്വസിക്കാനായില്ല.

ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. കോതമംഗലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.

ഇരുവരെയും തിരുവനന്തപുരം നേമത്തു നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. യുവതി ഇപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയാണ്. യുവാവിനെ കോടതിയില്‍ ഹാജരാക്കി. ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എം. ജിജിമോന്‍ സൈബര്‍ സെല്‍ ഇന്‍ ചാര്‍ജ് എഎസ്‌ഐ എസ്.ബിനോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കഴിഞ്ഞ ദിവസം ഇതിന് സമാനമായ സംഭവം എറണാകുളത്ത് നടന്നിരുന്നു..അതിങ്ങനെ.. പതിനഞ്ച് ദിവസം മുമ്പ് എറണാകുളത്ത് നിന്ന് കാണാതായ ലക്ഷദ്വീപ് സ്വദേശിനിയെ കണ്ടെത്തി. ഇരുമ്പൂരിയിലെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെയും കാമുകനെയും ബന്ധുക്കളുടെ നേതൃത്വത്തില്‍ പിടികൂടിയത്. തിരൂര്‍ താനാളൂര്‍ സ്വദേശിയായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് എറണാകുളത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പെണ്‍കുട്ടിയും യുവാവും മലപ്പുറത്ത് ഉണ്ടെന്നറിഞ്ഞ് ലക്ഷദ്വീപില്‍ നിന്നെത്തിയ ബന്ധുക്കള്‍ ഇരുമ്ബൂഴിയില്‍ എത്തുകയായിരുന്നു. ബന്ധുക്കള്‍ ഇവര്‍ താമസിച്ചിരുന്ന വീടുവളഞ്ഞ് ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

എറണാകുളത്ത് പഠിക്കാന്‍ എത്തിയ യുവതി ഫെയ്‌സ്ബുക്ക് വഴിയാണ് യുവാവുമായി പരിചയത്തിലാകുന്നത്. ഇയാള്‍ വിവാഹിതനാണെന്ന് പോലീസ് അറിയിച്ചു. എറണാകുളം പോലീസ് മഞ്ചേരിയില്‍ എത്തി 2 പേരെയും കസ്റ്റഡിയിലെടുത്തു.