ജർമനിയിൽ പള്ളിയിൽ വെടിവയ്പ്പ്; നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഹാംബെര്‍ഗ്. ജര്‍മ്മനിയില്‍ പള്ളിയില്‍ വെടിവെയ്പ്പ്. ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കൊലയാളിയുമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഹാംബര്‍ഗിലെ യഹോവ വിറ്റ്‌നസ് സെന്ററിലാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് പോലീസ് അതിവ ജാഗ്രത നിര്‍ദേശം നല്‍കി. വീടുകളില്‍ നിന്നും ആരും പുറത്ത് ഇറങ്ങരുതെന്നാണ് നിര്‍ദേശം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

പ്രദേശത്ത് ക്രമസമാധാനം പുനസ്ഥാപിക്കുവാനുള്ള നീക്കം ആരംഭിച്ചതായി ഹാംബര്‍ഗ് മേയര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളാി ജര്‍മനിയില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നതായി പോലീസ് പറയുന്നു. ഹനാവില്‍ 2020ല്‍ നടന്ന വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.