ജീവിതത്തില്‍ ഒരു തവണ മാത്രമാണ് ആ സമ്മാനം ലഭിച്ചത്, പൃഥിരാജിനെ പ്രവസിച്ചു കിടന്നപ്പോള്‍, മല്ലിക സുകുമാരന്‍

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ആയിരുന്ന സുകുമാരനുമായുള്ള നിരവധി ഓര്‍മകള്‍ നടിയും ഭാര്യയുമായ മല്ലിക സുകുമാരന്‍ പല തവണയായി പങ്കു വെച്ചിട്ടുണ്ട്. ഇപ്പോഴിതാ അവര്‍ക്ക് ജീവിത്തില്‍ ഒരേയൊരു തവണ ലഭിച്ച ആ സമ്മാനത്തെക്കുറിച്ച് അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ചാനല്‍ അഭിമുഖത്തിന് നല്‍കിയിരുന്ന ഒരു അബിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൃഥിരാജിന്റെ ഇരുപത്തിയെട്ടുകെട്ടിനായിരുന്നു തനിക്ക് ആ സമ്മാനം ലഭിച്ചതെന്നും മല്ലിക പറയുന്നു.

ജീവിതത്തില്‍ ആദ്യമായി വല്യമ്മയുടെ മകനുമായി ചേര്‍ന്ന് സുകുമാരേട്ടന്‍ എനിക്കൊരു സാരി വാങ്ങിത്തന്നു എന്നാണ് മല്ലിക സുകുമാരന്‍ വ്യക്തമാക്കിയിരിക്കുന്നത്. വസ്ത്രങ്ങളോ മറ്റ് എന്ത് അവിശ്യസാധനങ്ങളായാലും അത് സ്വന്തമായി തെരഞ്ഞെടുക്കണമെന്ന നിലപാടുള്ള ആളായിരുന്നു സുകുമാരേട്ടന്‍ എന്നും അതിനാല്‍ തന്നെ ഒന്നും വാങ്ങിത്തരാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല എന്നും മല്ലിക പറയുന്നു. പ്രസവിച്ചു കിടക്കുന്നതിനാല്‍ തനിക്ക് പുറത്തുപോകാന്‍ കഴിയില്ല എന്നായിരുന്നു പറഞ്ഞത്. ആ നമ്പരാണ് സത്യന്‍ സുകുമാരന് മുന്നില്‍ ഇറക്കിയതെന്നും മല്ലിക ഓര്‍ക്കുന്നു.

ഞാനിവിടുന്ന് സാരിയും കൊണ്ട് പോയിട്ട് വേണോ അവള്‍ സാരിയുടുത്ത് കൊച്ചിന് നൂലുകെട്ടാന്‍ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ആവശ്യമായ സാധനങ്ങള്‍ക്ക് പൈസ തരും എന്നല്ലാതെ കൂടെ വന്ന് തിരഞ്ഞെടുക്കാനൊന്നും അദ്ദേഹത്തിനെ കിട്ടില്ലെന്നും മല്ലിക പറഞ്ഞു. സ്‌നേഹം പുറമെ പ്രകടിപ്പിച്ച് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നും മനസ്സുകൊണ്ടാണ് സ്‌നേഹിക്കേണ്ടത് എന്നുമാണ് അദ്ദേഹത്തിന്റെ പോളിസി എന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ക്കുന്നു. താന്‍ ഇല്ലാതായാലും ഭാര്യ കഷ്ടപ്പെടരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നുവെന്നും സ്വത്തും അക്കൗണ്ടുമെല്ലാം മല്ലിക സുകുമാരന്‍ എന്ന പേരിലാണ് അദ്ദേഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും മല്ലിക ഓര്‍ക്കുന്നു