നടി ആകാൻക്ഷയുടെ അടിവസ്ത്രത്തിൽ നിന്നും ബീജം കണ്ടെടുത്തു,മരണം കൊലപാതകം

നടി ആകാൻക്ഷ യുടെ അടിവസ്ത്രത്തിൽ നിന്നും ലാബ് പരിശോധനയിൽ ബീജം കണ്ടെടുത്തു.ദുരൂഹ സാഹചര്യത്തിൽ മരിച്ച ഭോജ്പുരി സിനിമാ നടി ആകാൻക്ഷ ദുബെയുടെ (25 വയസായിരുന്നു)വസ്ത്രങ്ങൾ ലബോട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആണ്‌ ബീജം കണ്ടെത്തിയത്.വാരണാസിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ ആയിരുന്നു ആകാൻക്ഷയെ കണ്ടെത്തിയത്. സിനിമാ ലോകത്ത് ദേശീയ തലത്തിൽ ഞടുക്കം ഉണ്ടാക്കിയ മരണം ആത്മഹത്യ എന്നായിരുന്നു ആദ്യ നിഗമനം. ഇപ്പോൾ നടിയുടെ അടിവസ്ത്രങ്ങൾ പരിശോധിച്ചപ്പോൾ വന്ന റിപോർട്ട് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്‌.പോസ്റ്റ്മോർട്ടം റിപോർട്ട് വരാനിരിക്കെയാണിപ്പോൾ വസ്ത്ര പരിശോധനാ റിപോർട്ട് വന്നിരിക്കുന്നത്.

ഇതോടെ നടിയുടെ മരണം ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഉയർത്തി.ലബോറട്ടറിയിൽ വെച്ച് ആകാൻക്ഷയുടെ വസ്ത്രങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് അന്വേഷിക്കുന്ന പോലീസിന് ലഭിച്ചു. ഈ റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടി ആകാൻക്ഷ മരിക്കുന്നതിനു മുമ്പ് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ തെളിവാണ്‌ വന്നിരിക്കുന്നത്. ഇപ്പോൾ പോലീസ് സംശയിക്കുന്ന 4 പുരുഷന്മാരുടെ ഡി എൻ എ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചിരിക്കുകയാണ്‌

നിലവിൽ കസ്റ്റഡിയിൽ ഉള്ള ഭോജ്പുരി ഗായകൻ സമർ സിങ്ങിന്റെയും സഹോദരൻ സഞ്ജയ് സിങ്ങിന്റെയും ഡിഎൻഎ പരിശോധനയ്ക്ക് എടുക്കും എന്ന് പോലീസ് അറിയിച്ചു. കൂടാതെ സംശയിക്കുന്ന മറ്റ് 2പേരുടെ കൂടി സാമ്പിൾ എടുക്കുന്നുണ്ട്. അത് ആരെന്ന് വ്യക്തമാക്കിയിട്ടില്ല.സമർ സിങ്ങും സഞ്ജയ് സിങ്ങും ഇപ്പോൾ ജയിലിലാണ്. സംശയാസ്പദമായ മറ്റ് രണ്ട് പേർക്കൊപ്പം ഇരുവരുടെയും ഡിഎൻഎ പരിശോധനയുമായി മുന്നോട്ട് പോകുന്നതിന് ഉടൻ കോടതിയിൽ നിന്ന് അനുമതി തേടാനാണ് പോലീസിന്റെ തീരുമാനം.

ആകാൻക്ഷ ദുബെ മരിക്കുന്നതിനു മുമ്പ് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിരിക്കാം എന്ന് പോലീസ് സംശയിക്കുന്നു. എന്നാൽ ഇത്തരത്തിൽ അടിവസ്ത്രത്തിൽ ബീജം പുരളണം എങ്കിൽ ബലമായി കീഴ്പെടുത്താൻ പ്രതി ശ്രമിച്ചിരിക്കാം എന്നും പോലീസ് കരുതുന്നു. പരസ്പര സമ്മത പ്രകാരമല്ലായിരിക്കാം ലൈംഗീക ബന്ധം നടന്നത്. അങ്ങിനെ എങ്കിൽ ബലാൽസംഗത്തിനു പ്രതികൾക്കെതിരേ കേസ് വരും എന്നും ഉറപ്പായി. 2023 മാർച്ച് 26 ന് വാരണാസിയിലെ സാരാനാഥ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഹോട്ടലിൽ നിന്ന് ആകാൻക്ഷ ദുബെയുടെ മൃതദേഹം കണ്ടെത്തിയത്. മാർച്ച് 27 ന് ആകാൻക്ഷ ദുബെയുടെ അമ്മ മധു ദുബെയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. നടിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് സമർ സിങ്ങും സഞ്ജയ് സിങ്ങും സമർ സിങ്ങും അറസ്റ്റിൽ ആകുന്നത്.

ആകാൻക്ഷ ദുബെയുടെ മരണശേഷം മൂന്ന് വിദഗ്ധ ഡോക്ടർമാരുടെ പാനലാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതെന്ന്അഭിഭാഷകൻ ശശാങ്ക് ശേഖർ ത്രിപാഠി പറഞ്ഞു. ഇതിനുശേഷം ആന്തരാവയവങ്ങൾ,വസ്ത്രങ്ങൾ, യോനി, ഗുദ സ്രവങ്ങൾ എന്നിവ പാത്തോളജിക്കൽ, ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു എന്നും മരിച്ച നടിയുടെ സഹോദരൻ ഏറെപ്പെടുത്തിയ അഭിഭാഷകൻ ശശാങ്ക് ശേഖർ ത്രിപാഠി പറഞ്ഞു. ഇതിൽ അടിവസ്ത്രത്തിന്റെ ലാബ് റിപോർട്ടാണ്‌ ഇപ്പോൾ വന്നിരിക്കുന്നത്.ഡി എൻ എ പരിശോധനക്കായി കോടതി അനുമതി കിട്ടിയാൽ ഉടൻ 4 പേരുടെ ഡി എൻ എ സാമ്പിളുകൾ ശേഖരിക്കും എന്ന് വരുണ സോൺ ഡിസിപി അമിത് കുമാർ പറഞ്ഞു. ആകാൻക്ഷയുടെ മരണത്തിന് ശേഷം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ സന്ദീപ് സിംഗ് ഇതേ ഹോട്ടലിൽ നിന്നും പോകുന്നത് ഉണ്ട്.മറ്റൊരു സിസിടിവി ദൃശ്യങ്ങളിൽ, അരുൺ പാണ്ഡെ ഒരു റെസ്റ്റോറന്റിലും പുറത്തും ആകാൻക്ഷയ്‌ക്കൊപ്പം പാർട്ടി ഡാൻസിലും കാണുന്നുണ്ട്.