മുഖ്യമന്ത്രിയെ കൊല്ലുമെന്നു വിമൽ. ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി.
തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാണമെന്നും ഇല്ലെങ്കില്‍ മുഖ്യമന്ത്രിയെ കൊല്ലുമെന്നും ആലപ്പുഴ സ്വദേശി വിമല്‍ രാജ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹൗസില്‍ തങ്ങുന്നതിനിടയില്‍ കോമ്പൗണ്ടില്‍ കത്തിയുമായിഎത്തിയാണ് വിമൽ ഭീഷണി മുഴക്കിയത്.ചെറിയ ദേശീയ പതാക ഷര്‍ട്ടിന്റെ പോക്കറ്റിലാക്കി ഒരു കൈയില്‍ ന്യൂസ് പേപ്പര്‍ കഷണവും മറ്റേക്കൈയില്‍ കത്തിയുമായാണ് ഇയാള്‍ എത്തിയത്.പ്രതിരോധിക്കാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരോട് കയര്‍ത്തു. അതിനിടെ പിന്നില്‍ നിന്ന് കമാന്‍ഡോകള്‍ ഇയാളെ കീഴടക്കി. ജീപ്പില്‍ കയറ്റി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിമലിനെ ചോദ്യം ചെയ്തു വരികയാണ്.തനിക്ക് ജീവിക്കണമെന്നും ഭാര്യയും മക്കളുമുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥരോടും മറ്റും ഉച്ചത്തില്‍ ഹിന്ദിയിലും മലയാളത്തിലും ആക്രോശിച്ചു. ഗതികേട് കൊണ്ടാണ് താന്‍ ഇത്തരമൊരു പ്രതിഷേധത്തിന് മുതിര്‍ന്നതെന്ന് വിമല്‍കുമാര്‍ പറഞ്ഞു. നാല് ജില്ലകളിലായി മുഖ്യമന്ത്രിയെ കാണുന്നതിന് ശ്രമിച്ചു. എന്നാല്‍, നടന്നില്ല. അതിനാലാണ് താന്‍ ഡല്‍ഹിയിലെത്തിയത്. തന്നെ വേണമെങ്കില്‍ തല്ലിക്കൊന്നോളൂവെന്നും
പോലീസുകാർ പിടിച്ചു കൊണ്ടുപോകുന്നതിനിടയിലും വിമല്‍ വിളിച്ചു പറഞ്ഞു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിണറായി വിജയനെ കണ്ടുമടങ്ങിയതിന് ശേഷമാണ് കേരള ഹൗസില്‍ മുഖ്യമന്ത്രി തങ്ങുന്ന മുറിക്ക് സമീപത്തേക്ക് വിമല്‍ രാജ് എത്തിയത്.ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശിയും ഡല്‍ഹിയിലെ താമസക്കാരനുമാണ് വിമല്‍രാജ്.
https://youtu.be/a8Ay-RJ5AyA