എന്നെ കാണാൻ ഭം​ഗി ഇല്ലായിരുന്നു, മാമന്റെ ഒരു അടിയോടെയാണ് എനിക്ക് സൗന്ദര്യം വന്നത്- ദുൽഖർ സൽമാൻ‌

സൗന്ദര്യത്തിന്റെ കാര്യത്തില്‌‍ ദുൽഖർ മമ്മൂട്ടിയുടെ മകൻതന്നെയാണ്. ആരും കൊതിച്ചു പോകുന്ന സൗന്ദര്യമാണ് ദുൽഖറിനുള്ളതെന്ന് വിമർശകർ പോലും പറയാറുണ്ട്. എന്നാലിപ്പോൾ ഞാൻ ചെറുപ്പത്തിൽ സുന്ദരനല്ലായിരുന്നെന്ന് തുറന്നുപറയുകയാണ് താരം. സൗന്ദര്യം വർദ്ധിപ്പിക്കാനായി കുറച്ച് കാശൊക്കെ ചിലവാക്കിയിട്ടുണ്ടെന്നും താരം പറയുന്നു. ചിരിയിലൂടെയാണ് ദുൽഖർ പ്രേക്ഷകരെ മയക്കുന്നത്. ആ ചിരിക്ക് പിന്നിലെ രസകരമായ കഥ ഇങ്ങനെ.. ഒന്നാമതായി ചെറുപ്പത്തിൽ പല്ല് ക്ലിപ്പ് ഇട്ട് നേരെയാക്കിയതാണ്… രണ്ടാമത്തെ കാര്യം തന്റെ പൊങ്ങി നിന്ന പല്ല് പോയതുകൊണ്ടാണ്.

താനും മാമനും സ്ഥിരം ഇടി കൂടുന്ന ശീലമുണ്ടായിരുന്നു ഒരിക്കൽ ഇടി കൂടിയപ്പോൾ മാമന്റെ കൈ കൊണ്ട് എന്റെ പല്ല് പറിഞ്ഞുപോയി. അടി കഴിഞ്ഞ് മാമൻ നോക്കിയപ്പോൾ വായിൽ ചോര ഒലിപ്പിച്ചു കൊണ്ട് അയ്യോ എന്ന് വിളിക്കുന്ന തനെയാണ് കണ്ടത്, മാമൻ ഒന്ന് പേടിച്ചു പക്ഷേ താൻ സന്തോഷം കൊണ്ട് കണ്ണാടിയിൽ നോക്കി ഡാൻസ് കളിച്ചെന്നും കാരണം ആ വൃത്തികെട്ട പല്ല് എങ്ങനെയെങ്കിലും പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും ദുൽഖർ പറയുന്നു.

മെഗാസ്റ്റാറിന്റെ മകനായിട്ടും ആ പേര് ഉപയോഗിച്ചുകൊണ്ടല്ല ദുൽഖർ സിനിമയിൽ എത്തിയത്. ഒരു കൂട്ടം പുതുമുഖങ്ങൾക്കൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തിൽ തുടങ്ങി. സിനിമ മികച്ച വിജയം നേടി.സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ദുൽഖർ വളരെ അധികം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ വലിയ പരാജയങ്ങളൊന്നും സംഭവിച്ചില്ല. മമ്മൂട്ടിയ്ക്ക് ഇതുവരെ ഒരേ ഒരു ചിത്രം മാത്രമേ 50 കോടി കടന്നുള്ളൂവെങ്കിൽ, ദുൽഖറിന് മൂന്ന് ചിത്രങ്ങളുണ്ട്

ഓ കാതൽ കണ്മണി എന്ന ചിത്രത്തിലൂടെ ദുൽഖറിന് മലയാളത്തിന് പുറത്തും ആരാധകരുണ്ടായി. മണിരത്‌നം സംവിധാനം ചെയ്ത ചിത്രം ഹിന്ദി സിനിമാ സെലിബ്രിറ്റികൾക്കിടയിലും ചർച്ചയായിരുന്നു. ഡബ്ബിങ് ചിത്രങ്ങൾ തെലുങ്കിലും എത്തിയതോടെ അവിടെയും ദുൽഖർ സ്റ്റാറായി. അഭിനയം തുടങ്ങി അഞ്ച് വർഷം പൂർത്തിയാക്കുമ്പോഴേക്കും ദുൽഖർ സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. ചാർലി എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയെടുത്തത്.

സിനിമയിൽ അധികം ഗോസിപ്പും വിവാദങ്ങളും ഇല്ലാത്ത നടനാണ് ദുൽഖർ. സിനിമയിൽ എത്തുന്നതിന് മുൻപേ വിവാഹം ചെയ്തത് കൊണ്ട് പ്രണയ ഗോസിപ്പുകൾ ദുൽഖറിനെ അധികം ബാധിച്ചിട്ടില്ല.