ദക്ഷിണാഫ്രിക്കയില്‍ തോക്കിന്‍ മുനയില്‍ എട്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പ്രതികളെ പോലീസ് വെടിവച്ച് കൊന്നു

ദക്ഷിണാഫ്രിക്കയിലെ ക്രുഗെര്‍ഡോര്‍പ്പില്‍ തോക്കുധാരികള്‍ എട്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. ക്രുഗെര്‍സ്‌ഡോര്‍പ്പിലെ ഒരു ഖനിയില്‍ മ്യൂസിക് വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് പീഡനം നടന്നത്. അക്രമം നടക്കുമ്പോള്‍ 12 സ്ത്രീകളും 10 പരുക്ഷന്‍മാരുമാണ് ചിത്രീകരണ സംഘത്തില്‍ ഉണ്ടായിരുന്നത്.

പീഡനത്തിന് ശേഷം അക്രമികള്‍ സംഘത്തെ കൊള്ളയടിച്ചു. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ സംഘത്തിന്റെ കൈവശം ഉണ്ടായിരുന്ന വസ്തുക്കള്‍ എല്ലാം അക്രമികള്‍ കൊള്ളയടിച്ചു. ഈ മേഖലയില്‍ മാഫീയ സംഘങ്ങള്‍ സജീവമാണെന്ന് പോലീസ് പറയുന്നു.

ചിത്രകരണത്തിനിടെ സ്ഥലത്തെത്തിയ സംഘം ആയുധം കാട്ടി എല്ലാവരോടും നിലത്ത് കമിഴ്ന്ന് കിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷമാണ് സ്ത്രീകലെ ബലാത്സംഗത്തിന് ഇരയാക്കുകയും പണം കൊള്ളയടിക്കുകയും ചെയ്തത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ സഭവത്തെ അപലപിച്ചു.

കേസില്‍ 65 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട്പേരെ പോലീസ് വെടിവെച്ച് കൊന്നുവെന്നാണ് വിവരം. വെടുവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു.