കൊച്ചി: അനിൽ ആന്‍റണിക്ക് 25 ലക്ഷം നൽകിയെന്നും അത് വാങ്ങിയതിനും തെളിവുകളുണ്ടെന്ന് പറഞ്ഞ ദല്ലാൾ നന്ദകുമാറിനെതിരെ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ.
ഇന്ന് ബുധനാഴ്ചയാണ്. അനിൽ ആൻ്റണിക്ക് 25 ലക്ഷം രൂപ കോഴ കൊടുത്തതിനും അനിൽ ആൻ്റണി അത് വാങ്ങിയതിനും ചൊവ്വാഴ്ച തെളിവ് ഹാജരാക്കും എന്ന് പറഞ്ഞിരുന്നല്ലോ ദല്ലാൾ നന്ദകുമാർ. എന്തായീ? ഒന്നു ചോയ്ച്ച് വിവരം പറയാമോ ആദരണീയരായ വാർത്താമാധ്യമചാനലുകാരേ, പ്ലീസ്
അനിൽ ആന്‍റണി വലിയ അഴിമതിക്കാരനാണെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി പണം വാങ്ങിയിരുന്നെന്നും നന്ദകുമാർ ആരോപണത്തിൽ പറയുന്നു. താൻ പറയുന്ന അഭിഭാഷകനെ സിബിഐ സ്റ്റാന്‍റിങ് കൗൺസിൽ ആയി നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് അനിൽ ആന്‍റണിക്ക് പണം നൽകിയത്. എന്നാൽ നിയമനം വന്നപ്പോൾ മറ്റൊരാളെയാണ് നിയമിച്ചത്. താൻ ആവശ്യപ്പെട്ടയാളെ നിയമിക്കാത്തതിനാൽ ഏറെ പണിപ്പെട്ടാണു തിരികെ വാങ്ങിയതെന്നും നന്ദകുമാർ പറഞ്ഞു.
ബ്രൗൺ കളർ ഹോണ്ട സിറ്റി കാറിൽ എ കെ ആന്റണിയുടെ പി എസിനൊപ്പം അശോക ഹോട്ടലിൽ എത്തിയാണ് അനിൽ ആന്റണി തന്റെ കയ്യിൽ നിന്ന് പണ വാങ്ങിയത്. ആരോപണം നിഷേധിച്ചാൽ പരസ്യ സംവാദത്തിന് തായാറാണെന്നും നന്ദകുമാർ പറഞ്ഞു.
അനിൽ ആന്‍റണിക്ക് 25 ലക്ഷം വാങ്ങിയെന്നത് തെളിയിക്കുമെന്നും, ഡിജിറ്റൽ തെളിവ് ഉണ്ടെന്നും ചൊവ്വാഴ്ചയ്ക്കുള്ളിൽ തെളിവ് പുറത്ത് വിടുമെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞിരുന്നു. അതിനെ വിമർശിച്ചാണ് സംഗീത ലക്ഷ്മണ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.