ബക്കറ്റില്‍ വെള്ളം നിറച്ചശേഷം മുക്കിക്കൊന്നു; അമ്മ കൊന്നുകുഴിച്ചു മൂടിയ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു

മലപ്പുറം: താനൂരില്‍ അമ്മ കൊന്നുകുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു നടപടി. ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നെന്ന് അമ്മ ജുമൈലത്ത് പോലീസിന് മൊഴി നല്‍കി.

മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം മുറ്റത്തു കുഴിച്ചിട്ടു.

ഒരു വര്‍ഷമായി ഭര്‍ത്താവുമായി യുവതി അകന്നു കഴിയുകയായിരുന്നു. തിരൂര്‍ തഹസീല്‍ദാര്‍ എസ്. ഷീജ, താനൂര്‍ ഡിവൈഎസ്പി വി.വി. ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടത്തിയത്. പുറത്തെടുത്ത മൃതദേഹം പോസ്സ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും.