പഞ്ചാബ് പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഘസ്വത്ത് ഉല്‍ ഹിന്ദ്

അമൃത്സര്‍. പഞ്ചാബിലെ സര്‍ഹാലി കലാന്‍ പോലീസ് സ്‌റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഘസ്വത്ത് ഉല്‍ ഹിന്ദ് ഏറ്റെടുത്തു. ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണിത്. പഞ്ചാബിലെ ടൗണ്‍ ടരനിലുള്ള സര്‍ഹാലി കലാന്‍ പോലീസ് സ്‌റ്റേഷനിലേക്ക് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡായിരുന്നു വന്നുപതിച്ചത്. കഴിഞ്ഞ ശനിയാഴ്ച 11.30 ഓടെയാണ് സംഭവം.

തുടര്‍ന്ന് ബോബ് സ്‌ക്വാഡ് ബോംബ് നിര്‍വീര്യമാക്കി. പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ വലിയ നാശനഷ്ടവും ജീവഹാനിയും സംഭവിക്കുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മെയ്യിലും സമാനമായ ആക്രമണം പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെ നടന്നിരുന്നു. ആക്രമണവുമയി ബന്ധപ്പെട്ട് 9 പേര്‍ അറസ്റ്റിലായി. കേസ് എന്‍ഐഎയാണ് പിന്നീട് അന്വേഷിച്ചത്.