മദ്രസയിൽ പഠിക്കാനെത്തിയ 19 കാരിയുമായി മൗലവി മുങ്ങി; അറസ്റ്റ്

ലക്‌നൗ: പഠിപ്പിച്ച മദ്രസ വിദ്യാർത്ഥിനിയ്‌ക്കൊപ്പം ഒളിച്ചോടിയ മൗലവി അറസ്റ്റിൽ. ബിഹാർ സ്വദേശി ഷംഷേർ ആലമാണ് അറസ്റ്റിലായത്. 19 കാരിയായ പെൺകുട്ടിയ്‌ക്കൊപ്പമാണ് ഇയാൾ ഒളിച്ചോടിയത്. ഞായറാഴ്ചയായിരുന്നു സംഭവം. ഷംഷേർ ആലം ജോലി ചെയ്തിരുന്ന മദ്രസയിലെ വിദ്യാർത്ഥിനിയാണ് 19കാരി. ഞായറാഴ്ച മദ്രസയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥിനിയെ പിന്നീട് കാണാതാകുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർത്ഥിനി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൗലവിയ്‌ക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്.
വിദ്യാർത്ഥിനിയ്‌ക്കൊപ്പം നാട് വിടാനായിരുന്നു മൗലവിയുടെ പദ്ധതി. ഇതിനിടെ സുരെമൻപൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവരെ കണ്ടെത്തി.

ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വിദ്യാർത്ഥിനിയെ പോലീസ് വീട്ടുകാർക്കൊപ്പം വിട്ടയച്ചു.