ഗോകുലം ഗോപാലനോട് പോടാ പുല്ലേ! വലിച്ച് കീറി ശോഭാ സുരേന്ദ്രൻ, പാവങ്ങളുടെ സ്വത്ത് തട്ടിയ മനുഷ്യത്വമില്ലാത്തവൻ

ഗോകുലം ഗോപാലൻ മനുഷ്യത്വം ഇല്ലാത്തവൻ, പാവങ്ങളുടെ സ്വത്ത് തട്ടിപറിച്ചവൻ. ഗുരുതര ആരോപണവുമായി ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. അഞ്ചുലകഷം രൂപയും പത്തുലക്ഷം രൂപയും കുറിവെച്ച് വാങ്ങിയപാവപ്പെട്ടവരുടെ ഭൂമി വാങ്ങികൂട്ടിയ ആളാണ് ഗോകുലം ഗോപാലൻ. കേരളത്തിൽ ഗവൺമെന്റ് നല്കുന്ന പലിശയല്ലാതെ കൊള്ളപലിശയാണ് വാങ്ങാൻ ഉദ്ദേശമെങ്കിൽ എത്രവലിയ കസേരയിലാണ് ഇരിക്കുന്നതെന്ന് നോക്കില്ലായെന്നും ശോഭാ സുരേന്ദ്രൻ.

കരിമണൽ കർത്തയും, ഗോകുലം ഗോപാലനും ഒരുമിച്ചിരിയ്ക്കുന്നു. എന്തിനാണ് കരിമണൽ കർത്തയ്ക്കെതിരെ ശോഭാ സുരേന്ദ്രൻ നടത്തുന്ന പ്രസംഗങ്ങൾ നിർത്താൻ പണം നല്കി ഒതുക്കാമെന്ന് അവർ വിചാരിച്ചിട്ടുണ്ടാകും. അതിനായി ഗോകുലം ഗോപാലനല്ല, അദ്ദേഹത്തിന്റെ വല്യേട്ടനായാലും പോടാ പുല്ലേയെന്ന് പറയാനുള്ള ചങ്കൂറ്റം തനിക്കുണ്ട്, ഞാനത് ആർജ്ജിച്ച് എടുത്തിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ. 38 കോടി വരുന്ന ജനങ്ങളുടെ ഭൂമി കുറികമ്പനി നടത്തി , ജനങ്ങളെ പാപ്പരാക്കി അവരുടെ ഭൂമി സ്വന്തമാക്കി, ആ പണം വാരിക്കൂട്ടിയ ഗോകുലം ഗോപാലനെതിരെ തൃശ്ശൂരിൽ രണ്ട് സമരങ്ങൾ നടത്താൻ ഒരുങ്ങിയപ്പോൾ ജനങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞത് ഗോകുലം ഗോപാലൻ മനുഷ്യത്വമില്ലാത്ത ഒളാണെന്നും അയാൾക്കെതിരെ സമരങ്ങൾ നടത്തിയിട്ട് കാര്യമില്ലെന്നുമാണ്.

ഇതു സംബന്ധിച്ച് ചർച്ചയ്ക്കായി ഗോകുലം ഗോപാലനെ വിളിയ്ക്കുകയും, കേരളത്തിൽ ഗവൺമെന്റ് നല്കുന്ന പലിശയല്ലാതെ കൊള്ളപലിശയാണ് വാങ്ങാൻ ഉദ്ദേശമെങ്കിൽ എത്രവലിയ കസേരയിലാണ് ഇരിക്കുന്നതെന്ന് നോക്കില്ലായെന്നും പറഞ്ഞു.

അതേസമയം , ഇ.പി ജയരാജൻ ബിജെപിയിൽ ചേരാൻ 90 ശതമാനം ചർച്ചകൾ നടത്തി പിണറായിയെ ഭയന്ന്, അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഭയന്ന് പിന്മാറിയതും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. ജയരാജന്റെ മകനെ 2023 ജനുവരി 18നാണ് ആദ്യമായി കാണുന്നത്. എറണാകുളത്തെ ഹോട്ടലിൽ വെച്ച് തന്റെ കൂടെ അന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ഇപ്പോഴത്തെ ലിങ്കുസ്റ്റിക് പാർട്ടിയുടെ സംസ്ഥാനത്തെ ചുമതലക്കാരനായ പിജി രാജഗോപാലും ഉണ്ടായിരുന്നു. ആ അടുപ്പം വെച്ച് വാട്സാപ്പിൽ മെസേജ് അയയ്ക്കേണ്ട ആവശ്യം ജയരാജന്റെ മകനില്ല.

ഞങ്ങളുടെ പ്രസ്ഥാനത്തിനകത്തേക്ക് ഏത് തലയെടുപ്പുള്ള നേതാവ് ഭാരതീയ ജനതാ പാർട്ടിയിൽ ചേരണം എന്ന് ആഗ്രഹിച്ചുകൊണ്ട് മുന്നോട്ടുവന്നാലും അവരെ എട്ടു സംസ്ഥാനങ്ങളുടെ ചുമതലക്കാരി ആയിട്ടുള്ള തനിക്ക് ചർച്ച നടത്താനുള്ള അവകാശം അഖിലേന്ത്യ നേതാക്കന്മാർ നൽകിയിട്ടുണ്ട് ഇത് ഇനിയും തുടരും.