യു.എ.ഇ.ക്കും സൗദി അറേബ്യയ്ക്കും ഇന്ത്യയിൽ നിന്ന് ഗോതമ്പ്

ഇന്ത്യയിൽ നിന്ന് ആവശ്യമായ ഗോതമ്പ് യു.എ.ഇ.ക്കും സൗദി അറേബ്യയ്ക്കും ലഭിക്കും. അതാത് സർക്കാരുകളുടെ അഭ്യർത്ഥനയെ തുടർന്നാണ് കയറ്റുമതിക്ക് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചപ്പോൾ ഭക്ഷ്യ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് വിതരണത്തിലെ നഷ്ടം നികത്താൻ മറ്റ് സ്രോതസുകൾ അന്വേഷിക്കുന്നത് പോലും അപ്രായോഗികമായ തീരുമാനമായിരുന്നു.

2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യ യുഎഇയിലേക്ക് ഏകദേശം 187,949.46 ടൺ ഗോതമ്പാണ് കയറ്റുമതി ചെയ്തത്. ഈജിപ്തിലേക്കുള്ള ഗോതമ്പ് കയറ്റുമതിക്കും കേന്ദ്ര സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ട്. കണ്ട്‌ല തുറമുഖത്ത് നിന്നും ഗോതമ്പ് ചരക്ക് കയറ്റാൻ അനുവദിക്കണമെന്ന ഈജിപ്ഷ്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണിത്.

ഈജിപ്തിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യുന്ന കമ്പനിയായ എംഎസ് മേരാ ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 61,500 മെട്രിക് ടൺ ഗോതമ്പ് ഈജിപ്തിലേക്ക് കയറ്റുമതി ചെയ്യാൻ കരാർ ഏറ്റെടുത്തിരുന്നു. അതിൽ 44,340 മെട്രിക് ടൺ ഗോതമ്പ് ഇതിനകം ലോഡുചെയ്‌തു.

17,160 മെട്രിക് ടൺ മാത്രമാണ് ലോഡ് ചെയ്യാൻ അവശേഷിക്കുന്നത്. 61,500 മെട്രിക് ടൺ ഗോതമ്പും കയറ്റുമതി ചെയ്യാൻ സർക്കാർ തീരുമാനിക്കുകയും കണ്ടലയിൽ നിന്നും കയറ്റുമതി തുടരാൻ അനുമതി നൽകുകയും ചെയ്തു.