കെവി തോമസിന് കാശിനോട് ആർത്തി, ഓരോ മാസവും കിട്ടുന്നത് ഒന്നിലധികം ആനുകൂല്യങ്ങളും പെൻഷനുകളും

ദില്ലിയിൽ നിയമിച്ച കേരള സർക്കാരിന്റെ ഒപ്രതിനിധി കെ വി തോമസിന്റെ മാസ വരുമാനം എത്ര? ഖജനാവിൽ നിന്നും ജനങ്ങളുടെ നികുതി പണമായി കെ വി തോമസ് കൈപറ്റുന്നത് പല രീതിയിൽ ആണ്‌. എം പി ആയതിന്റെ പൂർണ്ണ പെൻഷൻ. കുറെ കാലം എം പി ആയതിനാൽ വൻ തുകയാണ്‌ ഈ വിധത്തിൽ ഓരോ മാസവും പെൻഷൻ കിട്ടുക. കൂടാതെ കോളേജ് അദ്ദ്യാപകന്റെ പ്രഫസർ ഗ്രേഡിലു വൻ പെൻഷൻ. ഇപ്പോൾ ഇതിനെല്ലാം പുറമേ ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ മുൻ കോൺഗ്രസ് നേതാവ് പ്രൊഫ.കെ.വി. തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയവും നല്കുന്നു.,  

പെൻഷൻ കാലത്തും ഇത്തരത്തിൽ ഖജനാവ് മുടിക്കുന്ന ഇവരെ പോലുള്ളവർക്ക് എന്തിനാണ്‌ ഒന്നിലധികം ആനുകൂല്യവും പെൻഷനും നല്കുന്നത്. ഖജനാവിലെ ചിലവ് അവിടെയും തീർന്നില്ല, ചികിൽസ പൂർണ്ണമായും ഫ്രീ, യാത്രാ പടി, വാഹനം, വിമാനം, ഇന്റർനെറ്റ്, ക്വാട്ടേഴ്സ്, രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിങ്ങനെ നാല് സ്റ്റാഫിനെയും എല്ലാം ഉണ്ട്.കോൺഗ്രസ് പാർട്ടിയിൽ നിന്ന് അതിന്റെ ചോരയും നീരും എല്ലാം ഊറ്റു കുടിച്ച് വളർന്ന് ഇപ്പോൾ സി.പി.എമ്മിന്റെ തോളത്തിരിക്കുന്ന കെ വി തോമസിനെ പോലെ ഭാഗ്യം ലഭിച്ചവർ വേറെ അധികം ഉണ്ടാവില്ല. കോൺഗ്രസ് കേന്ദ്രത്തിലും കേരളത്തിലും വീണപ്പോൾ കെ വി തോമസ് അടുത്ത മാങ്ങയുള്ള മാവു നോക്കി പോയി. അധികാരവും കസേരയും തലക്ക് പിടിച്ചവർക്ക് അതിൽ നിന്നും കിട്ടുന്ന വരുമാനവും പണവും ഒരു ലഹരിയാണ്‌. സേവനത്തേക്കാൾ ഉപരി ഓസിൽ ജീവിതവും മാസാവസാനം കീശ നിറയെ കാശും കിട്ടി ഇത്തരക്കാർ പഠിച്ചു പോയി. കെ വി തോമസിനേ കെ വി തോമസ് ആക്കിയ കോൺഗ്രസ് നല്കിയ സ്ഥാനമാനങ്ങൾ ഒന്ന് നോക്കാം

1970-1975 കാലഘട്ടത്തിൽ കോൺഗ്രസിൻ്റെ കുമ്പളങ്ങി പഞ്ചായത്തിലെ ഏഴാം വാർഡ് പ്രസിഡൻറായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1977 മുതൽ 2022 വരെ കെ.പി.സി.സി അംഗമായിരുന്നു. 1978 മുതൽ 1987 വരെ എറണാകുളം ഡി.സി.സിയുടെ ജനറൽ സെക്രട്ടറി,1984-ൽ എറണാകുളം എം.പി.പിന്നീട് 1989, 1991 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നിന്ന് വീണ്ടും ലോക്സഭ അംഗമായി. 1987 മുതൽ 2001 വരെ എറണാകുളം ഡി.സി.സി.യുടെ പ്രസിഡൻറായിരുന്നു. 1992 മുതൽ 1997 വരെ കെ.പി.സി.സി.യുടെ ട്രഷറർ എന്ന നിലയിലും പ്രവർത്തിച്ചു.1996-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റ് കെ വി തോമസ് കോൺഗ്രസിൽ നിന്നും പിടിച്ച് വാങ്ങി തോറ്റു പോയി.2001-ൽ എറണാകുളം എം എൽ എ.2006-ൽ എറണാകുളത്ത് നിന്ന് വീണ്ടും എം.എൽ.എ ആയി. 2001-2004 കാലത്ത് എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രി,2009-ൽ വീണ്ടും എം.പിയായി.2009 മുതൽ 2014 വരെ കേന്ദ്രത്തിലെ കാബിനറ്റ് വകുപ്പ് മന്ത്രി, 2014-ൽ വീണ്ടും എറണാകുളം എം .പി ആയി. ഇത്ര സൗഭാഗ്യങ്ങൾ ആർക്കാണ്‌ കോൺഗ്രസിൽ കിട്ടിയത്. കൂടാതെ മേൽ പറഞ്ഞ സ്ഥാനമാനങ്ങളിൽ നിന്നെല്ലാം ആനുകൂല്യവും മാസ പെൻഷനും ചികിൽസാ യാത്രാ പടികളും വേറെ

ഇതെല്ലാം സി.പി.എം കാരും അറിയണം. ചെറുപ്പം മുതൽ ചുവരെഴുതിയും തല്ല് വാങ്ങിയും കൊടുത്തും ഒക്കെ പാർട്ടിയിൽ ഉള്ള നിങ്ങൾക്ക് കിട്ടാത്ത പരിഗണനകൾ ഇന്നലെ വന്ന കെ വി തോമസിനു നല്കി. ക്യാബിനറ്റ് റാങ്ക് നല്കി. മാസം 1ലക്ഷവും സേവകരേയും കാറും ബംഗ്ലയും എല്ലാം നല്കി. ഒരു ലക്ഷം രൂപ നല്കുന്നത് ഒരു ഓണറേറിയം ആയി മതി എന്നും ശംബളം ആക്കരുത് എന്നും കെ വി തോമസ് പിണറായിയോട് പ്രത്യേകം പറഞ്ഞിരുന്നു. കാരണം അവിടെയും മാഷ് നികുതി വെട്ടിപ്പും കിട്ടുന്നത് മുഴുവൻ പോകറ്റിൽ ഇടാനും ആഗ്രഹിച്ചു.

നമുക്കറിയാം വൻ ഇന്ത്യാ വൺ പെൻഷൻ മൂവമെന്റ്. ആ മൂവ്മെന്റുകാർ പോലും അറിയുന്നില്ല ഇത്തരം കെ വി തോമസുമാരേ. ഇവർ എന്തിനാണ്‌ ഒന്നിലധികം പെൻഷനും വേതനവും ഖജനാവിൽ നിന്നും വാങ്ങി ഇങ്ങിനെ നാടു മുടിക്കാൻ നറ്റക്കുന്നത്