പൂക്കളുമായി ചെന്ന ആളെ ബോബ് ആണെന്ന് കരുതി അമ്മ ചീത്ത പറഞ്ഞു ഓടിച്ചു- കല്യാണി

ലിസി പ്രിയദർശന്റെയും പ്രിയദർശന്റെയും മകളും നടിയുമായ കല്യാണി പ്രിയദർശൻ ഇപ്പോൾ മലയാളികൾക്ക് സുപരിചിതയാണ്. മദേഴ്സ് ഡേയിൽ അമ്മക്കായി ഒരു ഓർമ്മകുറിപ്പ് കല്യാണി എഴുതിയിരിക്കുകയാണ്‌.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മലയാളത്തിലും പ്രിയ താരമായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. മലയാളത്തിന് പുറമേ തെലുങ്കും കന്നഡയും താരം സജീവമാണ്. 2017ൽ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലുടെയാണ് പ്രശസ്ത സംവിധായകൻ പ്രിയദർശന്റേയും നടി ലിസിയുടേയും മകളായ കല്യാണി അഭിനയ രംഗത്തേക്ക് ചുവട് വയ്ച്ചിരുന്നത്. താരത്തിന്റെതായി ഇനി പുറത്ത് ഇറങ്ങാനിരിക്കുന്ന സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ്.

മദേഴ്സ് ‍ഡേയിൽ കല്യാണി അമ്മക്ക് നൽകിയ സർപ്രൈസിനെക്കുറിച്ചുള്ള കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമേരിക്കൽ പഠിക്കുന്ന സമയത്ത് മദേഴ്സേ ഡേയിൽ അമ്മക്ക് പൂക്കൾ അയച്ചൊരു സർപ്രൈസ് കൊടുക്കാൻ തീരുമാനിച്ചു. ചെന്നൈയിലെ ഒരു ലോക്കൽ നമ്പർ വേണമെന്നതിനാൽ എന്റെയൊരു സുഹൃത്തിന്റെ നമ്പർ നൽകി. അമ്മയ്ക്ക് പ്രിയപ്പെട്ട ഓറഞ്ച് പൂക്കൾ നൽകാനാണ് പറഞ്ഞിരുന്നത്. അത് പോലെ തന്നെ ചെയ്തു. പഠിക്കുന്ന സമയം ആയതിനാൽ ഫോൺ ഓഫ് ചെയ്തിരുന്നു. പിന്നീട് എടുത്ത് നോക്കിയപ്പോൾ അതിൽ കുറേ തവണ ചെന്നൈയിൽ നിന്നും വിളിച്ചത് കണ്ടു. സത്യത്തിൽ പേടിച്ച്‌ പോയി.

തിരിച്ച്‌ വിളിച്ചപ്പോൾ അവളാകെ പരിഭ്രമിച്ചിരുന്നു. പൂക്കളുമായി ചെന്ന ആളെ അമ്മ ചീത്ത പറഞ്ഞ് ഓടിച്ചുവത്രേ. എന്തിനാണെന്നറിയില്ല. ഞാൻ അമ്മയെ വിളിച്ചു.’അപ്പോഴാണ് അമ്മ അറിയുന്നതു മദേഴ്സ് ഡെ ആണെന്നും പൂക്കൾ ‍ഞങ്ങൾ അയച്ചതാണെന്നും. അന്നു ചെന്നൈയിൽ എന്തോ ബോംബ് ഭീഷണി ഉണ്ടായിരുന്ന സമയമാണ്. ആര് അയച്ചതാണെന്നു കൃത്യമായി പറയാതെ പൂക്കൾ കിട്ടിയപ്പോൾ അമ്മ കരുതി ആരോ ബോംബ് കൊടുത്തു വിട്ടതായിരിക്കുമെന്ന്. പൂക്കൾ അയച്ച ആളുടെ പേരു ചോദിച്ചപ്പോൾ എന്റെ സുഹൃത്തിന്റെ പേരാണു പറഞ്ഞത്. അത് അമ്മയ്ക്കു അറിയുന്ന പേരുമായിരുന്നില്ല. അങ്ങനെ മദേഴ് ഡെ അമ്മ മറക്കാത്തതാക്കി തന്നെന്നും കല്യാണി പറഞ്ഞു.