എന്നെ നിയന്ത്രിക്കാനായില്ല,ഞാന്‍ പൊട്ടിക്കരഞ്ഞു പോയി, കെപിഎസി ലളിത പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെ പി എ സി ലളിത.നാടകങ്ങളിലൂടെ എത്തിയ നടി പിന്നീട് സിനിമ രംഗത്ത് സജീവം ആവുകയായിരുന്നു.ഭരതന്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങലിലൂടെയാണ് കെപിഎസി ലളിത മനലയാളികളുടെ പ്രിയ താരമായി മാറുന്നത്.ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി.

ഭരതന്റെ സിനിമകളാണ് ഒരു നടിയെന്ന നിലയില്‍ തനിക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നത്.അത് പോലെ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലെ കഥാപാത്രങ്ങളും തന്റെ അഭിനയ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തതാണെന്നും കെ പി എ സി ലളിത പറയുന്നു. ഭരതന്റെ അവസാന സിനിമയായ ചുരത്തിന്റെ സെറ്റില്‍ വച്ചുണ്ടായ ഒരു അനുഭവം ഓര്‍ത്തെടുത്ത് പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് കെ പി എ സി ലളിത.

അദ്ദേഹം അവസാനം ചെയ്ത സിനിമയായിരുന്നു’ചുരം’.അതില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു.ഒരു ദിവസം എത്ര സമയം കഴിഞ്ഞിട്ടും സിനിമയ്ക്ക് ബ്രേക്ക് പറയുന്നില്ല.എനിക്ക് ഇന്‍സുലിനൊക്കെ എടുക്കണമെന്നുള്ളത് കൊണ്ട് ആഹാരം കൃത്യ സമയത്ത് കഴിക്കുകയും വേണം.എത്ര സമയം കഴിഞ്ഞിട്ടും ബ്രേക്ക് പറയാതിരുന്നപ്പോള്‍ ഞാന്‍ കയറി ബ്രേക്ക് പറഞ്ഞതോടെ എല്ലാവരും ഒരു ഞെട്ടലൊടെ എന്നെ നോക്കി.ആ സിനിമയില്‍ വേണുവായിരുന്നു(നെടുമുടി വേണു)എന്റെ ഭര്‍ത്തവായി അഭിനയിച്ചത്.ആ സിനിമ കഴിഞ്ഞാണ് ചേട്ടന്‍ മരിക്കുന്നത്.പിന്നീട് ഞാന്‍ സത്യന്റെ നിര്‍ബന്ധത്തോടെയാണ് സിനിമയിലേക്ക് വീണ്ടും വന്നത്.’വീണ്ടും ചില വീട്ടുകാര്യങ്ങള്‍’എന്ന സിനിമയില്‍ വേണു അഭിനയിക്കാന്‍ വന്നപ്പോള്‍ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല.ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.-കെ പി എ സി ലളിത പറയുന്നു