പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച എല്‍ഡിഎഫിന്റെ പരാതി, ആന്റോ ആന്റണിയുടെ പേര് മറയ്ക്കും

പത്തനംതിട്ട. പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച എല്‍ഡിഎഫിന്റെ പരാതിയില്‍ നടപടിയുമായി ജില്ലാ വരണാധികാരി. ആന്റോ ആന്റണിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങളും മറയ്ക്കാന്‍ ഇലക്ഷന്‍ സ്‌ക്വാഡിന് വരണാധികാരി നിര്‍ദേശം നല്‍കി.

ഇതിന് ചെലവാകുന്ന തുക ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തും. മണ്ഡലത്തിലെ 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 ഫോര്‍ജി ടവറുകളിലെയും ആന്റോ ആന്റണിയുടെ പേര് മറച്ചുവെക്കണം എന്നായിരുന്നു എല്‍ഡിഎഫിന്റെ ആവശ്യം.

അതേസമയം കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന യുഡിഎഫിന്റെ പരാതിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് ശനിയാഴ്ചട വരണാധികാരി താക്കീത് നല്‍കിയിരുന്നു.