മാഹി ബൈപ്പാസ് നരേന്ദ്ര മോദി തുറന്ന് നല്കും-തീരുന്നത് മലബാറിലെ ഏറ്റവും വലിയ കുരുക്ക്

മലബാറിലെ ഏറ്റവും വലിയ യാത്രാ കുരുക്ക് പ്രധാനമന്ര്ത്രി നരേന്ദ്ര മോദി അഴിക്കും. മാഹിയിലെ ദേശീയ പാത എന്ന കുപ്പികഴുത്ത് ഇനി ഓർമ്മയാകും. കേരളത്തിലൂടെ കടന്ന് പോകുന്ന ദേശീയ പാത മാഹിയിലെത്തുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും 2 വാഹനങ്ങൾക്ക് പോലും കടന്ന് പോകാൻ ആകില്ലായിരുന്നു.

കണ്ണൂർ മുഴപ്പിലങ്ങാട് മുതൽ മാഹിയിലൂടെ കടന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിലേക്ക് എത്തുന്നതാണ്‌ മാഹി ബൈപ്പാസ്.മുഴപ്പിലങ്ങാട് -മാഹി ബൈപ്പാസ് നാലുവരിപ്പാത മാർച്ച്11- ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. രണ്ടു പദ്ധതികളിലായി 35 കിലോമീറ്റർ ദൂരം റോഡാണ് തുറന്നുകൊടുക്കുന്നത്.

അഴിയൂർ-മുഴപ്പിലങ്ങാട് 18.6 കിലോമീറ്റർ റോഡും, മുക്കോല ജങ്ഷനിൽനിന്ന് കേരള -തമി ഴ്‌നാട് ബോർഡറിൽ 16.5 കിലോ മീറ്റർ റോഡുമാണ് തുറക്കുന്നത്. 2769 കോടി രൂപ ചെലവഴിച്ചാണ് രണ്ടുപദ്ധതികളും പൂർത്തീകരിച്ചത്.
കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌ഗരി, കേരള ഗവർ ണർ ആരിഫ് മുഹമ്മദ് ഖാൻ, പുതുച്ചേരി ഗവർണർ ഡോ. സുന്ദരരാജൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, സ്പീക്കർ അഡ്വ.എ.എൻ ഷംസീർ, കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ, ഡോ.വി.കെ സിംഗ്, ഗതാഗത വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, പുതുച്ചേരി മന്ത്രി കെ.ലക്ഷ്മി നാരായാണൻ, തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.