മണിപ്പൂർ കലാപം ആസൂത്രണം കാനഡയിൽ, ലക്ഷ്യം ഇന്ത്യയേ പലതായി വിഭജിക്കാൻ, തെളിവ് സഹിതം കാനഡയെ പൊക്കി ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം

മണിപ്പുർ കലാപത്തിന് പിന്നിൽ നടന്ന ഞെട്ടിപ്പിക്കുന്ന ആസൂത്രണങ്ങളുടെ വിവരങ്ങൾ പുറത്തു വിട്ട് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ. ഖാലിസ്ഥാൻ ഭീകരരും മണിപ്പൂരിലെ കുക്കി ഭീകരരും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളത്. കാനഡയിൽവെച്ചാണ് ഇവർ ഇന്ത്യയ്‌ക്കെതിരായ പദ്ധതികളുടെ ആസൂത്രണം മുഴുവൻ നടത്തിയത്. ഖാലിസ്ഥാൻ ഭീകരരും മണിപ്പൂരിലെ കുക്കി ഭീകരരും കനേഡിയൻ മണ്ണിൽവെച്ച് കൈകോർക്കുകയും ഇന്ത്യയിൽ അക്രമങ്ങൾ അഴിച്ചു വിടുകയുമായിരുന്നു.

കാനഡയ്‌ക്കെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കാനുള്ള കാരണവും ഇത് തന്നെയാണ്. മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ കാനഡയിൽ ജോലി ചെയ്യുന്നുണ്ട്. നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നുമുണ്ട്, എന്നിരുന്നാലും നമ്മുടെ രാജ്യത്തിനെതിരെ കനേഡിയൻ മണ്ണിൽ നടക്കുന്ന ആസൂത്രണങ്ങളിൽ കൈയ്യുംകെട്ടി നോക്കിനിൽക്കാൻ ഇന്ത്യയ്ക്ക് ആകില്ല. ഖാലിസ്ഥാൻ ഭീകരർ ആണ് മണിപ്പൂരിൽ അക്രമങ്ങൾ അഴിച്ചുവിടാനുള്ള എല്ലാ സഹായങ്ങളും കുക്കി ഭീകരർക്ക് നൽകിയത്. കാനഡയിലെ സിക്ക് പള്ളികളിൽ കുക്കി വികടനവാദി നേതാവായ നാപ്‌തയുടെ വീഡിയോകൾ സംരക്ഷണം ചെയ്‌തിരുന്നു. മണിപ്പൂർ കലാപത്തിനായി കാനഡയിലെ പലയിടങ്ങളിലും ഫണ്ട് സമാഹരണം നടന്നിരുന്നതായും തെളിഞ്ഞിട്ടുണ്ട്.

കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജ ആയിരുന്നു ഇതിനെല്ലാം മുന്നിൽ നിന്നത്. ഗുരുദ്വാരയിൽ പ്രാർത്ഥനകൾ നടന്നപ്പോൾ നേതാക്കളുടെ വീഡിയോ കാണിക്കുകയും ഫണ്ട് സമാഹരണം നടത്തുകയും ചെയ്തതിന് പിന്നിലും ഇയാളാണ്. മുൻപെങ്ങും ഇല്ലാത്ത വിധം ഇന്ത്യ ക്യാനഡയ്ക്ക് എതിരെ തിരിയാനുള്ള കാരണവും ഇത് തന്നെയാണ്. സനാതന ധർമ്മത്തിനെതിരേ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് പിന്നിലും കാനഡയിൽ നിന്നുള്ള ഫണ്ട് ഉണ്ടെന്നാണ് വിവരം.

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജയുടെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കാനഡയുമായുള്ള ബന്ധം ഇന്ത്യ കീറിമുറിച്ചു പരിശോധിച്ചത്. ഇതിൽ നിന്നുമാണ് രഹസ്യാന്വേഷണ ഏജൻസികളും ഐബിയും മണിപ്പുർ കലാപത്തിൽ ഉൾപ്പടെ കാനഡയിലെ ഖലിസ്ഥാൻ ഭീകരർ വഹിച്ച പങ്ക് കണ്ടെത്തിയത്. കാനഡയിലെ ഗുരുദ്വാര ഇന്ത്യയ്ക്ക് എതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഇടമായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങൾ ഇവിടെ ഇരുന്നുകൊണ്ട് ഖാലിസ്ഥാൻ ഭീകരർ ആസൂത്രണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വീഡിയോ സ്റ്റോറി കാണാം