തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർക്ക് ജയ സാധ്യത പ്രവചിച്ച് രാഷ്ട്രീയ നിരിക്ഷകൻ പാണ്ഢ്യാല ഷാജി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയനായ സ്ഥാനാർത്ഥിയാകാൻ രാജീവ് ചന്ദ്രശേഖർക്ക് സാധിച്ചു. ഫലപ്രദമായ പുതിയ മാർഗങ്ങൾ അന്വേഷിച്ച് പുത്തൻ രീതിയിലുള്ള പ്രചാരണ പരിപാടികളാണ് തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചന്ദ്രശേഖർ നടത്തിയത്.
മൂന്ന് തവണ വിജയിച്ച് കേറിയ ശശി തരൂരിന്റെ മണ്ഡലത്തിലേക്കുള്ള സംഭവാന എന്താണെന്ന വലിയ ചോദ്യം നിലനിൽക്കുന്നുണ്ട്. മത ന്യൂനപക്ഷ സ്ഥാനാർത്ഥികളുടെ വോട്ട് ലഭിക്കുന്നതോടു കൂടി ശശി തരൂരിന് വിജയ സാധ്യതയുണ്ടെങ്കിലും രാജിവ് ചന്ദ്രശേഖർ അത് മറികടക്കുമെന്നാണ് പാണ്ഢ്യാല ഷാജി പറയുന്നത്. മണ്ഡലത്തിലെ ഫലം പ്രവചനാതീതമാണെങ്കിലും ഏറെ കൊട്ടിഘോഷിച്ചു വന്ന പന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് കടക്കും.