മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറണം എങ്കില്‍ അവര്‍ ഹര്‍ജിയും ആയി വരട്ടെ

 

മുസ്ലിം സ്ത്രീകള്‍ക്ക് ആരാധനയ്ക്കായി പള്ളികളില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിംകോടതി തളളി. ഹിന്ദു മഹാ സഭ കേരള ഘടകമാണ് ഹര്‍ജിയുമായി സുപ്രിം കോടതിയെ സമീപിച്ചത്. ഇത്തരമൊരു ആവശ്യവുമായി മുസ്ലിം സ്ത്രീകള്‍ വരുമ്‌ബോള്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഹര്‍ജി തള്ളിയത്.

മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജി കേരള ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഹിന്ദു മഹാസഭ സുപ്രിം കോടതിയെ സമീപിച്ചത്. ഇത്തരമൊരു ആവശ്യം മുസ്ലിം സ്ത്രീകള്‍ മുന്നോട്ടുവച്ചാല്‍ പരിഗണിക്കാമെന്നാണ് ഹൈക്കോടതിയും വ്യക്തമാക്കിയത്.

അതേ സമയം മുസ്ലിം പള്ളികളില്‍ സ്ത്രീകള്ക്കും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹര്ജി നിലവില്‍ സുപ്രിംകോടതിയുടെ പരിഗണിയിലുണ്ട്. മഹാരാഷ്ട്രാ സ്വദേശികളായ മുസ്ലിം ദമ്ബതികള്‍ നല്കിയ ഹര്ജി യില്‍ ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് കേന്ദ്ര സര്ക്കാ്ര് ഉള്പ്പെിടെയുള്ള എതിര്കയക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ശബരിമല കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് ഈ ഹര്ജിി കേള്ക്കാിന്‍ തീരുമാനിക്കുന്നതെന്നും അന്ന് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മുസ്ലിം പള്ളികളില്‍ വനിതകളെ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണെ്‌നാണ് ഹര്ജിനയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വ്യക്തി നിയമങ്ങളില്‍ നിലനില്ക്കുിന്ന അന്തരം ഒഴിവാക്കി ഏക സിവില്‍ നിയമം ഉറപ്പാക്കണമെന്ന ഭരണഘടനയുടെ 44 അനുച്ഛേദത്തിന്റെ ലംഘനമാണ് വിലക്ക് എന്നും ഹര്ജിക്കാര്‍ പറയുന്നു.