ഡൽഹി അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ കൊന്ന് കനാലിൽ തള്ളി സുഹൃത്തുക്കൾ, പിന്നിൽ സാമ്പത്തിക ഇടപാട്

ചണ്ഡീഗഢ് : പോലീസ് ഉദ്യോഗസ്ഥന്റെ മകനെ സുഹൃത്തുക്കൾ കായലിൽ കൊന്നുതള്ളിയ സംഭവത്തിൽ മൃതദേഹം കണ്ടെത്തി. ഡൽഹി അസിസ്റ്റന്റ് കമ്മിഷണർ യശ്‌പാൽ സിങ്ങിന്റെ മകൻ ലക്ഷ്യ ചൗഹാൻ (24) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച സുഹൃത്തിന്റെ വിവാഹത്തിനായി മറ്റു സുഹൃത്തുക്കളുമായി ഹരിയാനയിലേക്ക് പോയ ലക്ഷ്യയെ കാണാതായിരുന്നു.

തുടർന്ന് പിതാവ് നൽകിയ പരാതിയിൽ ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തിറിയുന്നത്. കനാലിൽ നിന്നാണ് ചൗഹാന്റെ മൃതദേഹം കണ്ടെടുത്തത്. തിങ്കളാഴ്ച ഹരിയാണയിൽവെച്ചായിരുന്നു സഭവം. ഹസാരി കോടതിയിൽ അഭിഭാഷകനാണ് ചൗഹാൻ. ഇയാൾ സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിച്ചിരുന്നു.

എന്നാൽ ഈ പണം തിരികെ ചോദിച്ചിട്ടും ചൗഹാൻ തിരിച്ചു നൽകാൻ തയ്യാറായില്ലെന്നാണ് വിവരം. തുടർന്ന് സുഹൃത്തുക്കൾ ആസൂത്രിതമായി ചൗഹാനെ കൊലപ്പെടുത്തുകയായിരുന്നു. ചൗഹാന്റെ സുഹൃത്തുക്കളായ വികാസ് ഭരദ്വാജും 19 കാരനായ അഭിഷേകുമാണ് കൊലപാതകത്തിനുപിന്നിൽ.