പോപ്പുലർ ഫ്രണ്ടുകാർ കൂടുതൽ ഗൾഫിൽ, അധികവും മലയാളികൾ, ഇ.ഡിയുടെ റിപോർട്ട്

കേരളത്തിലെ വിഘടനവാദികളേ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും ദേശീയ ഏജൻസികൾ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ​ഗൾഫ് രാജ്യങ്ങളിൽ ആയിരക്കണക്കിന് സജീവ അംഗങ്ങളുണ്ട് എന്നും ഇന്ത്യയേക്കാൾ സജീവ പ്രവർത്തകർ ഗൾഫ് രാജ്യത്തേ ഇന്ത്യൻ പ്രവാസികൾ ആണെർന്നും റിപോർട്ട്. ഇതിൽ ഏറ്റവും അധികം ഉള്ളത് മലയാളികളാണ്‌. പോപ്പുലർ ഫ്രണ്ട്കാർ സൗദി അറേബ്യ, യു.എ . ഇ, കുവൈറ്റ്, ഒമാൻ, ഖത്തർ, ഇറാൻ, ബഹറിൻ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ പ്രവാസികളായി ഇരുന്ന് ഇന്ത്യക്കെതിരേ യുദ്ധം ചെയ്യുകയാണ്‌. സ്വന്തമായ ഐ.ഡികൾ ഉപയോഗിച്ച് ഇവർ സോഷ്യൽ മീഡിയയിൽ ഇന്ത്യക്കെതിരെ കലാ ആഹ്വാനം കമന്റുകൾ ആയും സ്വന്തം പോസ്റ്റുകൾ ആയും നല്കുന്നു. സൗദി തുടങ്ങിയ രാജ്യത്ത് ഭീകരവാദം തെളിഞ്ഞാൽ വധ ശിക്ഷയാണ്‌ നല്കുക.

കഴുത്ത് വെട്ടിയോ വെടി വെയ്ച്ചോ ശിക്ഷ നടപ്പാക്കും. ഭീകരവാദത്തിനെതിരേ കടുത്ത നടപടികൾ സ്വീകരിക്കുന്ന സൗദി, യു.എ . ഇ, കുവൈറ്റ്, ഒമാൻ, ഇറാൻ, ബഹറിൻ തുടങ്ങിയ രാജ്യങ്ങളിൽ ഇരുന്ന് ഭീകരവാദികൾ ആകാൻ ഇന്ത്യൻ പ്രവാസികൾക്ക് എങ്ങിനെ ധൈര്യം വരുന്നു എന്നതാണിപ്പോൾ അന്വേഷിക്കുന്നത്. എന്തുകൊണ്ട് ഇത് അവിടുത്തേ സർക്കാരുകളുടെ ശ്രദ്ധയിൽ വരുന്നില്ല. പ്രധാനമായും ഭാഷാപരമായ കാരണമാണ്‌ എന്നും കരുതുന്നു. മലയാളം തമിഴ്, ഹിന്ദു തുടങ്ങിയ ഭാഷകളിൽ നടക്കുന്ന ആശയ വിനിമയങ്ങൾ അറബ് രാജ്യത്തേ പോലീസിന്റെ ശ്രദ്ധയിൽ പെടുന്നില്ല. ഇവ വിവർത്തനം ചെയ്ത് നല്കാൻ മറ്റുള്ള ഇന്ത്യൻ പ്രവാസികൾ ഭയം മൂലം തയ്യാറുമല്ല.

ഇത്തരത്തിൽ ഗൾഫിലെ പോപ്പുലർ ഫ്രണ്ട്കാർക്കെതിരേ സബ്ദിച്ച മറ്റ് ഇന്ത്യൻ പ്രവാസികളുടേയും ബിജെപി അനുഭാവികളുടേയും എല്ലാം ജോലി വ്യാജ പരാതികളിൽ തെറുപ്പിക്കുകയാണ്‌ ചെയ്തത്. ചിലരെ ക പരാതിയിൽ ജയിലിലും ആക്കിയിട്ടുണ്ട്. ഈ അനുഭവം ഉതിനാൽ അറബ് രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ചോദ്യം ചെയ്യാൻ ആരും ഇല്ലാതെ തഴച്ച് വളരുകയാണ്‌. ഇന്ത്യക്കെതിരായി ഗൾഫ് രാജ്യങ്ങളിൽ ഇരുന്ന് യുദ്ധം ചെയ്യുന്നു. സ്വന്തം മാതൃ രാജ്യത്തോടെ യുദ്ധം ചെയ്യുമ്പോൾ അവർ കാണുന്ന സ്വപ്നം 2047ഓളെ ഇന്ത്യ ഇസ്ളാമിക രാജ്യം എന്ന സങ്കല്പ്പമാണ്‌.

ഗൾഫിലെ മലയാളികൾ ഉൾപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകർ ഗണ്യമായ ഫണ്ട് സ്വരൂപിക്കുകയും ഹവാല ഇടപാടുകളിലൂടെ ഇന്ത്യയിലേക്ക് അയക്കുകയും ചെയ്യുന്നുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. പിഎഫ്ഐക്ക് ലഭിച്ച 120 കോടി രൂപയിൽ ഭൂരിഭാഗവും ഇന്ത്യയിലെ പെറ്റി ക്യാഷ് സംഭാവനകളിലൂടെയാണെന്നാണ് പിഎഫ്ഐയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണിത്.എന്നാൽ ഇത് തെറ്റാണ്‌ എന്ന് തെളിഞ്ഞു. ഇന്ത്യയിൽ നിന്നും അല്ല ഈ പണം സ്വരൂപിച്ചത് എന്നും ഗൾഫിൽ നിന്നും വന്ന പണം ആണിതെന്നും തെളിഞ്ഞു.തേജസ് പത്രം ഇന്ത്യയിലും ഗൾഫിലും പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രമായി പ്രവർത്തിച്ചുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഏജൻസി പറഞ്ഞു.

തടങ്കലിൽ കഴിയുന്ന പിഎഫ്‌ഐ ഭാരവാഹികൾ അബുദാബിയിലെ ദർബാർ റെസ്റ്റോറന്റിനെ ഇന്ത്യയിലേക്ക് ഹവാല പണം കടത്താൻ ഉപയോഗിച്ചു.അബുദാബിയിലെ ദർബാർ റെസ്റ്റോറന്റിനെ എല്ലാ ഹവാല ഇടപാടുകളുടെയും ഇന്ത്യയിലേക്കുള്ള അനധികൃത കൈമാറ്റത്തിന്റെയും താവളമാക്കി എന്നും ഇ.ഡി വ്യക്തമാക്കി.പിഎഫ്‌ഐയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നേരത്തെ അറസ്റ്റിലായ അബ്ദുൾ റസാഖ് ബിപി, ദർബാർ റെസ്റ്റോറന്റ് വഴി പിഎഫ്‌ഐയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.ഗൾഫിലെ ഇന്ത്യൻ പ്രവാസികളിൽ നിന്നും ശേഖരിച്ച പണവും ഇതിൽ ഉണ്ടായിരുന്നു. അബുദാബിയിലെ ദർബാർ റസ്‌റ്റോറന്റ് കൈകാര്യം ചെയ്യുന്ന ഇപ്പോൾ അറസറ്റിലായ പൂപ്പുലർ ഫ്രണ്ട് നേതാക്കളുടെ ബന്ധുക്കളാണ്‌ ഇത്തരത്തിൽ ഉള്ള പണം ഇന്ത്യയിൽ എത്തിക്കാൻ നേതൃത്വം നല്കിയത്. ഇയാൾ ഇപ്പോൾ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ആയി ഏജൻസികൾ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇയാൾ കുറ്റകൃത്യം നടത്തി അതിന്റെ കമ്മീഷൻ വരെ വാങ്ങി എന്നും ഇ.ഡി പറയുന്നു

റസാഖിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി – ടാമർ ഇന്ത്യ സ്‌പൈസസ് പ്രൈവറ്റ് ലിമിറ്റഡ് – ഇന്ത്യയിലേക്ക് പോപുലർ ഫ്രണ്ടിനു പണം കൈമാറാൻ ഇട നില നിന്നു. ഇതും ദുബൈയിലാണ്‌. 2018 വരെ ഗൾഫ് തേജസ് ഡെയ്‌ലിയിൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായി ഷഫീക്ക് പയേത്ത് ഇതിന്റെ മുഖ്യ സൂത്ര ധാരൻ ആയിരുന്നു എന്നും ഇ.ഡി പറഞ്ഞു. ഇത്തരത്തിൽ പോപ്പുലർ ഫ്രണ്ടിനു വേണ്ടി തേജസ് പത്രം ഉപയോഗിച്ച് വിദേശത്ത് നിന്നും പണം എത്തിച്ച ഷഫീക്ക് പയേത്ത് കേരളത്തിലെ റെയ്ഡിൽ അറസ്റ്റിൽ ആയിട്ടുണ്ട്. 2007 മുതൽ പിഎഫ്‌ഐയുടെ സ്ഥാപക അംഗമായ പയേത്തിന് ഖത്തറിൽ നിന്ന് ഫണ്ട് ശേഖരിക്കാനുള്ള ചുമതല നൽകി എന്നും കോടതിയിൽ സമർപ്പിച്ച റിപോർട്ടിൽ ഉണ്ട്.അബ്ദുൾ റസാഖ് അബുദാബിയിലെ തന്റെ സ്വകാര്യ നെറ്റ്‌വർക്ക് ഉപയോഗിക്കുകയും ദർബാർ റെസ്റ്റോറന്റിനെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമാക്കി മാറ്റുകയും ചെയ്തുവെന്ന് ഇഡി പറയുന്നു.ദുബൈ കേന്ദ്രമായാണ്‌ ഏറ്റവും അധികം പണം തീവ്രവാദത്തിനായി ഇവർ ഇന്ത്യയിൽ എത്തിച്ചതും