ഭാര്യക്ക് വേണ്ടിയാണ് വിവാഹമോചനം നൽകിയത്, അവളെ വിഷമിപ്പിക്കാൻ ഒരുകാലവും എനിക്ക് കഴിയില്ല- സജി

മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമാണ് ശാലു മേനോൻ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് ശാലു മേനോൻ. മിനിസ്‌ക്രീനിൽ ഏറെ ശ്രദ്ധേയയാ താരം ഒരു ഇടവേളയ്ക്ക് ശേഷം കറുത്തമുത്തിലെ കന്യ എന്ന വേഷത്തിലൂടെ ഗംഭീര മടങ്ങിവരവാണ് കാഴ്ചവെച്ചത്. മഞ്ഞിൽ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും ശക്തമായ കഥാപാത്രമായി ശാലു എത്തിയിരുന്നു. നൃത്തം അഭ്യസിക്കാൻ തുടങ്ങിയ ശാലു ഇപ്പോൾ നിരവധി നൃത്ത വിദ്യാലയങ്ങൾ നടത്തി വരികയാണ്.യൂട്യൂബിലും ശാലു സജീവമാണ്. താരത്തിന്റെ ഡാൻസ് വീഡിയോകൾ ഒക്കെ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ശാലു മേനോൻ. ശാലു മേനോന്റെ ഭർത്താവ് സജി നായരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞിരുന്നു

ഇപ്പോളിതാ വലിയ കടക്കെണിയിലൊക്കെയായതിനെക്കുറിച്ചും ആത്മഹത്യയെ കുറിച്ച്‌ വരെ ചിന്തിച്ചിരുന്നുവെന്നും സജി നായർ തുറന്നു പറയുന്നു. ആ അവസ്ഥയിൽ നിന്ന് തന്നെ രക്ഷിച്ചത് കുടുംബശ്രീ ശാരദയാണെന്നും നടൻ പറയുന്നു. ‘കൃഷ്ണകൃപാ സാഗരം എന്ന സീരിയലിന്റെ ലൊക്കേഷനിൽ വച്ചാണ് ഞാനും ശാലുവും കണ്ടുമുട്ടുന്നത്. അന്ന് മുതൽ ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. പിന്നീട് ഞങ്ങൾ ഒരുമിച്ച്‌ ഒരുപാട് സീരിയലുകൾ ചെയ്തു. ആലിലത്താലി എന്ന സീരിയൽ ചെയ്യുമ്പോഴാണ് കുറച്ചുകൂടെ നന്നായി അടുക്കുന്നത്. എന്റെ ഭാര്യ, എന്റെ കാമുകി, എന്റെ പ്രണയിനി എല്ലാം ശാലുവാണ്. അവൾ എന്നോട് പറഞ്ഞ വാക്കുകളെല്ലാം എന്നും എന്റെ ഹൃദയത്തിലുണ്ടാവും. അവളെ കുറിച്ച്‌ എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ ഞങ്ങൾ പിരിഞ്ഞിരിന്നതിനാൽ അതൊക്കെ അവൾ എങ്ങനെ ഉൾക്കൊള്ളുമെന്ന് എനിക്ക് അറിയില്ല. അവളെ ബുദ്ധിമുട്ടിക്കാൻ ഇപ്പോഴും എനിക്ക് ഇഷ്ടമല്ല. അവൾക്ക് വേണ്ടിയാണ് ഞാൻ ഡിവോഴ്സിന് സമ്മതം നൽകിയത് പോലും. ഇപ്പോൾ കേസ് നടന്നു കൊണ്ടിരിക്കുകയാണ്. അവളെ വിഷമിപ്പിക്കാൻ ഒരുകാലവും എനിക്ക് കഴിയില്ല, അതാണ് ഡിവോഴ്‌സ് വേണമെന്ന് പറഞ്ഞപ്പോൾ ഒപ്പിട്ട് കൊടുത്തതും. അതിന് എന്നെ ആളുകൾ മണ്ടൻ എന്നോ, വിഡ്ഡിയെന്നോ വിളിച്ചാലും എനിക്ക് പ്രശ്‌നമല്ല,’ എന്നും നടൻ പറയുന്നു.

‘ആലിലത്താലിക്ക് ശേഷം ഞങ്ങൾ രണ്ട് വഴിക്ക് പിരിഞ്ഞതാണ്. അതിനിടയിലാണ് സോളാർ കേസ് വരുന്നത്. അതിനു ശേഷം അവളും അമ്മയും കൂടെ എന്നെ വന്ന് കണ്ടു. ഞാൻ അഭിനയം വിട്ട് രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുകയായിരുന്നു അപ്പോൾ. ബാലെയിൽ ചേരാൻ ക്ഷണിച്ചുകൊണ്ടാണ് ശാലു വന്നത്. അവൾ എനിക്ക് പ്രിയപ്പെട്ടവളായത് കൊണ്ട് എല്ലാം ഉപേക്ഷിച്ച്‌ ഞാൻ വീണ്ടും അഭിനയത്തിൽ സജീവമായി. അതിന് മുൻപ് ഞാൻ ബാലെ ചെയ്തിട്ടില്ല. എന്താണ് ബാലെ എന്നും അറിയുന്നതൊക്കെ അപ്പോഴാണ്. രണ്ട് വർഷത്തോളം ഞാൻ ശാലുവിന്റെ ട്രൂപ്പിൽ ബാലെ ചെയ്തു. അതിനിടെ ഞങ്ങൾ കൂടുതൽ അടുത്തു. 2016 ൽ വിവാഹിതരായി. അതിനുശേഷം ഞങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് ട്രൂപ്പ് നടത്തിയത്,’

‘പിന്നീട് ചില വ്യക്തിപരമായ കാരണങ്ങളാൽ എനിക്ക് ട്രൂപ്പിൽ നിന്നും മാറി നിൽക്കേണ്ട വന്നു. സമിതിയിലെ ചില രീതികളിൽ എനിക്ക് ചേർന്ന് പോകാൻ കഴിയാത്തത് കൊണ്ടാണ് വിട്ടു നിൽക്കാൻ തീരുമാനിച്ചത്. പറ്റുന്നില്ലെങ്കിൽ മാറി നിന്നോളൂ എന്ന് ശാലുവാണ് പറഞ്ഞത്. അതിന് ശേഷം ആണ് ഞങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളും ആരംഭിക്കുന്നത്. അത് പിന്നീട് രൂക്ഷമായി.

‘ഇപ്പോൾ ശാലു എന്താണെന്നോ എങ്ങനെയാണെന്നോ എനിക്ക് അറിയില്ല. ഞങ്ങൾ തമ്മിൽ യാതൊരു കോണ്ടാക്ടും ഇല്ല. എനിക്കറിയാവുന്ന ശാലു മേനോന് പത്തോ പതിനഞ്ചോ വയസ്സിന്റെ പക്വത മാത്രമേയുള്ളൂ. ആരെങ്കിലും കീ കൊടുത്താൽ മാത്രം മുന്നോട്ട് പോകുന്ന പ്രകൃതക്കാരിയാണ്. അത് അവൾക്ക് ദോഷം ചെയ്യും എന്ന് മാത്രമേ ഇപ്പോൾ എനിക്ക് പറയാനുള്ളൂ,’ – സജി നായർ പറഞ്ഞു.

‘കൊവിഡ് വന്നില്ലായിരുന്നുവെങ്കിൽ ശാലുവും താനും പിരിയില്ലായിരുന്നു. ട്രൂപ് തകരില്ലായിരുന്നുവെന്നുമാണ് താൻ കരുതുന്നത്. ശാലുവിനെ ഞാൻ വല്ലപ്പോഴും കാണാനും സംസാരിക്കാനും ഇടയാകുമായിരുന്നു. ഞങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളും പറഞ്ഞ് തീർക്കാൻ കഴിയുമായിരുന്നു. പക്ഷെ അങ്ങനെയുണ്ടായില്ല. എല്ലാം നഷ്ടപ്പെട്ട് ഇനി ഒന്നും ഇല്ല എന്ന അവസ്ഥയെത്തി. ആത്മഹത്യയെ കുറിച്ച്‌ പോലും ഞാൻ ചിന്തിച്ചു. ആ സമയത്ത് ആണ് കുടുംബശ്രീ ശാരദ എന്ന സീരിയലിലേക്ക് അവസരം വരുന്നത്. ആ കോൾ വരാൻ ഒരു ദിവസം വൈകിയിരുന്നെങ്കിൽ ഞാനിന്ന് ഉണ്ടാകുമായിരുന്നില്ല’