ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് തൃശൂരിൽ നടത്തിയ പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. നടി ശോഭന, ഗായിക വൈക്കം വിജയലക്ഷമി, സംരംഭക ബീന കണ്ണന്‍, മറിയക്കുട്ടി, ഉമാ പ്രേമന്‍, കായിക താരങ്ങളായ പി ടി ഉഷ, മിന്നുമണി, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരായിരുന്നു വേദിയിലെ പ്രമുഖർ. മോദിയെ വെള്ളിനൂലുകൊണ്ടുള്ള ഷാള്‍ അണിയിച്ചായിരുന്നു ബീന കണ്ണന്റെ ആദരവ്. നടി ശോഭന പ്രധാനമന്ത്രിയെ തൊഴുതു.
പിന്നാലെ നടി ശോഭനയ്‌ക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പിണറായിയും കൂട്ടരും കേരളീയ പരിപാടിയിലേക്ക് ആനയിച്ച ആളാണ് ഇപ്പോൾ മോദി എത്തിയപ്പോൾ നാം ജീവിക്കുന്നത് മികച്ച നേതൃത്വത്തിന് കീഴിൽ എന്ന് പറയുന്നത്…നവകേരള സദസിൽ നിന്നും നേരെ പോയത് മോദിയുടെ വേദിയിലേക്ക് ആണ് , അന്തംകമ്മി എന്നിങ്ങനെ കടുത്ത വിമര്ശനത്തിന് ഇരയാകുകയാണ് നടി ശോഭന. മോദി സർക്കാരിനെ വാനോളം പുകഴ്ത്തിയ ശോഭനയുടെ ഇതുവരെ സിനിമാലോകത്ത് അഭിനയിച്ച് പ്രതിഭലിപ്പിച്ച കഥാപാത്രങ്ങളെ വരെ ചോദ്യം ചെയ്ത് ഒരുകൂട്ടർ രംഗത്തെത്തി..
പൊതുവേ ആരെയും വാഴ്‌ത്തിപ്പാടാത്ത നടിയായ ശോഭന പിശുക്കില്ലാതെ മോദിയെ സ്തുതിച്ച് സംസാരിച്ചത് സിനിമാലോകത്തുള്ളവര്‍ക്കാകെ അത്ഭുതമായിരുന്നു. സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായി മോദിയെ സ്വാഗതം ചെയ്യുന്നുവെന്നും വനിതാ സംവരണ ബില്‍. ബില്‍ പാസാക്കിയ മോദിക്ക് നന്ദിയെന്നും ശോഭന പറഞ്ഞു. ബിജെപിയുടെ നാരീശക്തി മഹിളാസമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്നും ശോഭന പറഞ്ഞു. കേരളീയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഈ വേദിയില്‍ നില്‍ക്കുന്നതെന്ന് പറഞ്ഞ ശോഭന ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവതത്തില്‍ കാണുന്നത് ആദ്യമായാണെന്നും പറഞ്ഞു.