താടക മരുമകൾക്കെതിരെ ജനരോക്ഷം, ചെവികുറ്റിക്ക് ഒരു അടികൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂവെന്ന് കമന്റ്

അമ്മായിയമ്മയെ ദ്രോഹിച്ച അധ്യാപികയായ മരുമകൾക്കെതിരെ ജനരോക്ഷം. കർമ ന്യൂസ് പങ്കിട്ട വീഡിയോക്ക് നേരെ ജനരോക്ഷം അലയടിക്കുകയാണ്. കമന്റുകളിലൂടെയാണ് ജനങ്ങൾ പ്രതിഷേധം അറിയിക്കുന്നത്. അവളുടെ ചെവികുറ്റിക്ക് ഒരു അടികൊടുക്കണം, ഇമീഡിയറ്റ് പണിഷ്മെന്റ് എന്ന നിലയിൽ ഇവളേ നവകേരള സദസിന്റെ ഇനിയുള്ള മുഴുവൻ ദിവസവും പങ്കെടുക്കാൻ ഉത്തരവുണ്ടാകണം, ഒരു വർഷം മുൻപേ പോലീസിൽ ഭർത്താവ് മാതാവും പോലീസിൽ പരാതി കൊടുത്തപ്പോൾ.

പോലീസിൽ നിന്നും യാതൊരു നീതിയും കിട്ടിയിട്ടില്ല. കിട്ടുകയും ഇല്ല. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നത് കൊണ്ട് മാത്രം ആണ് ഇപ്പോൾ കേസ് ചാർജ് ചെയ്തത്. ഇതുപോലെയുള്ള സ്ത്രീകൾ ഒരു പാട് കുടുമ്പ ജീവിതങ്ങൾ തകർക്കുന്നുണ്ട്. അവർക്കു സപ്പോർട്ട് ചെയ്യുന്ന സമൂഹം കൊല്ലം ജില്ലയിൽ കൂടുതൽ ആണ്, ഇങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര.

കൊല്ലം തേവലക്കരയിൽ ആണ് പ്രായമായ അമ്മയിയമ്മയെ ഹയർ സെക്കൻഡറി അധ്യാപികയായ മഞ്ജുമോൾ തോമസ് ഒരു ദയയും ഇല്ലാതെ എടുത്തെറിഞ്ഞത്,ഇപ്പോൾ ഈ മരുമകളേ അറസ്റ്റ് ചെയ്തു,അതും വധശ്രമം ചുമത്തി,ഇനി ഈ ടീച്ചർ മരുമകൾ പുറം ലോകം കാണില്ല എന്നത് ഉറപ്പാണ്.

ഈ മരുമകൾ ആള് ചില്ലറകാരിയല്ല സ്വന്തം ഭർത്താവിനെ ചട്ടുകം പഴുപ്പിച്ചു വച്ച മുതലാണ് ഈ മഞ്ജുമോൾ എന്ന താടക ടീച്ചർ. അത്തരത്തിൽ ഈ അമ്മയെയും അവരുടെ മകനെയും എല്ലാം എടുത്തിട്ട് ഫുട്ബോൾ കളിക്കുകയിരുന്നു ഈ താടക ടീച്ചർ ഈ കഴിഞ്ഞ ഒരു വർഷമായി ഒളിഞ്ഞും മറഞ്ഞും ഒക്കെ ഈ അമ്മയെയും മകനെയും ഒക്കെ തട്ടി കളിച്ച ടീച്ചർക്ക് എട്ടിന്റെ പണികിട്ടിയത് ഇന്നലെയാണ്. ഇത് സംബന്ധിച്ചു പോലീസ് പറയുന്നത് ഇങ്ങനെയെന് അമ്മായിയും മരുമോളും തമ്മിൽ ഇതിനു മുൻപ് 4 തവണ പ്രശ്ങ്ങൾ ഉണ്ടായിട്ട് ഉണ്ട്.

അന്നൊക്കെ ഒന്ന് വിരട്ടി വിടും അത്രതന്നെ ,പക്ഷെ ഇന്നലെ ഇത്തിരി കടുത്തു പോയി ,ഈ അമ്മയുടെ IT കാരനായ മകന്റെ ഭാര്യയാണ് മഞ്ജുമോൾ തോമസ് ഇവർ മുംബൈയിൽ താമസമായിരുന്നു പിന്നാലെ ഈ കഴിഞ്ഞ ഒരു വര്ഷം ആയി ഇവർ നാട്ടിൽ ഉണ്ട് ഈ മകൻ ജോലിക്കു പോകുമ്പോഴാണ് ഭാര്യ തനിനിറം പുറത്ത്‌ എടുക്കുന്നത് ,ഈ സംഭവത്തിൽ പോലീസ് പിടികൂടിയപ്പോൾ പരസ്പര ബന്ധമില്ലാതെ ആയിരുന്നു ഈ സ്ത്രീ സംസാരിച്ചത് പിന്നാലെ നോർമൽ ആയി എന്നാണ് പോലീസ് പറയുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.