ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും  നടത്തിയ ആള്‍ക്കൂട്ട വിചാരണയെ അങ്ങേയറ്റം അപലപിക്കുന്നു, അഡ്വ.ശ്രീജിത് പെരുമന പറയുന്നു

സോഷ്യല്‍ മീഡിയകളിലൂടെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ ആളെ വീട്ടില്‍ കയറി ഭാഗ്യ ലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കലും ചേര്‍ന്ന് മര്‍ദിച്ച സംഭവം വലിയ വാര്‍ത്ത ആയിരിക്കുകയാണ്.സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചാ വിഷയമാണിത്.പലരും സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തുന്നുണ്ട്.ഇപ്പോള്‍ അഡ്വ.ശ്രീജിത് പെരുമനയാണ് സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.അപമാനിക്കപ്പെട്ട ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ കേരള പോലീസ് നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല എങ്കില്‍ ഉടന്‍ കോടതിയെ സമീപിക്കാന്‍ അവര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,അശ്ലീല പ്രചാരണങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വ്യക്തിക്കെതിരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും  നടത്തിയ ആള്‍ക്കൂട്ട വിചാരണയെ അങ്ങേയറ്റം അപലപിക്കുന്നു.ഭാഗ്യലക്ഷ്മിക്കെതിരെ ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയനവധി ആളുകള്‍ വിളിക്കുന്നുണ്ട്.അവരോടായി പറയട്ടെ,ഈ വിഷയത്തില്‍ പ്രതിയും ഇരയുമായ ആ തോന്ന്യാസി നല്‍കുന്ന പരാതിക്ക് മാത്രമേ നിയമപരമായി പ്രസക്തിയുള്ളൂ.
അയാള്‍ പരാതിക്ക് തയ്യാറല്ല എന്നുമാത്രമല്ല ചെയ്തത് പക്കാ തോന്ന്യാസമാണ് എന്ന് സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ തത്ക്കാലം ഈ വിഷയത്തില്‍ വക്കാലത്തുകള്‍ എടുക്കാന്‍ താത്പര്യപ്പെടുന്നില്ല എന്ന് സുഹൃത്തുക്കളെ അറിയിക്കുന്നു.അതേസമയം അപമാനിക്കപ്പെട്ട ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ കേരള പോലീസ് നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല എങ്കില്‍ ഉടന്‍ കോടതിയെ സമീപിക്കാന്‍ അവര്‍ തയ്യാറാകണം
അഡ്വ പെരുമന