വിദ്യാർത്ഥികൾ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരു മരണം ; അഞ്ച് പേര്‍ക്ക് പരിക്ക്

കൊച്ചി: വിദ്യാർത്ഥികൾ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാൾ മരിച്ചു. മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ ഹോസ്റ്റല്‍ ജംഗ്ഷന് സമീപം കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരു വിദ്യാർത്ഥി മരിക്കുകയും കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പുത്തന്‍കുരിശ് സ്വദേശിയായ ആയുഷ് ഗോപിയാണ് മരിച്ചത്. തൊടുപുഴ അല്‍ അസ്ഹര്‍ കോളേജിലെ വിദ്യാർത്ഥിയാണ്.

രണ്ടാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് രാവിലെ 9 മണിയോടെ അപകടത്തില്‍ പെട്ടത്. കാറില്‍ ഉണ്ടായിരുന്ന മറ്റ് അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ആസ്വഖ് അഹമ്മദ്, വിഷ്ണു എന്‍.ആര്‍ എന്നിവരെ കോലഞ്ചേരി ആശുപത്രിയിലും അരുണ്‍ ദിനേശ്, ഫസലു റഹ്മാന്‍, സ്റ്റെഫിന്‍ വില്‍സണ്‍ എന്നിവരെ മൂവാറ്റുപുഴയിലെ നിര്‍മ്മല ആശുപത്രിയിലും ചികിത്സയിലാണ്.

കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ നാട്ടുക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നതിലാല്‍ മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് വാഹനം വെട്ടിപ്പെളിച്ച് ഇവരെ പുറത്തെടുത്തത്.